കോന്നി : കോരിചൊരിയുന്ന കനത്ത മഴയെ അവഗണിച്ച് കരിയാട്ടത്തിന്റെ സമാപന ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. കോന്നി മാമ്മൂട്ടിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ ആന വേഷധാരികൾ ആയ 222 കലാകാരന്മാരും കൂടാതെ കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള പതിനൊന്ന് ഗജ വീരന്മാരും ആണ് കോന്നി കരിയാട്ടത്തിൽ പങ്കെടുത്തത്. നെറ്റിപട്ടം കെട്ടിയ ഗജവീരന്മാരോടോപ്പം ആന വേഷ ധാരികളും കൂടി പങ്കെടുത്തതോടെ കരിയാട്ടം വിസ്മയം തീർത്തു. ഇടക്ക് മഴ പെയ്തെങ്കിലും കനത്ത മഴയെ അവഗണിച്ചും നിരവധി ആളുകൾ ആണ് കോന്നിയിൽ കരിയാട്ടം കാണുവാൻ എത്തിയത്.
ഘോഷയാത്ര കോന്നി നഗര ഹൃദയത്തിൽ എത്തിയപ്പോൾ ജനലക്ഷങ്ങൾ ആണ് ഘോഷയാത്രയെ എതിരേറ്റത്. കോന്നി ട്രാഫിക് ജംഗ്ഷനിൽ ഗജവീരന്മാരും ആന വേഷധാരികളും അണി നിരന്നത് കോന്നിക്കാർക്ക് വേറിട്ട അനുഭവമായി. കോന്നിയുടെ മലയോര മേഖലയിൽ നിന്ന് അടക്കം ജനലക്ഷങ്ങൾ ആണ് എത്തിയത്. നഗരത്തിലെ കെട്ടിടങ്ങൾക്ക് മുകളിൽ പോലും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. പുതുപ്പള്ളി സാധു, പീച്ചി രാജീവ്, നെടുമങ്ങാവ് മണികണ്ഠൻ, അമ്പാടി മഹാദേവൻ,പ നയ്ക്കൽ നീലകണ്ഠൻ, തോട്ടയ്ക്കാട് കണ്ണൻ, തോട്ടയ്ക്കാട് രാജശേഖരൻ, കല്ലുത്താഴം ശിവസുന്ദരർ, വേണാട്ട് മറ്റം ഗോപാലൻ കുട്ടി, പുത്തൻകുളം അർജുനൻ എന്നീ കൊമ്പൻമാർക്ക് ഒപ്പം അതിലും തലയെടുപ്പോടെ വേണാട്ട്മറ്റം കല്യാണി എന്ന പിടിയാനയും ഘോഷയാത്രയിൽ പങ്കെടുത്തു.
ത്രിശൂർ പുലികളിക്ക് സമാനമായി ചരിത്രത്തിൽ ആദ്യമായി ആനയെ കേന്ദ്ര കഥാപാത്രമാക്കി കോന്നിയിൽ നിന്നും രൂപം കൊള്ളുന്ന പുതിയ കലാരൂപമാണ് കോന്നി കരിയാട്ടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നിയൂരിന്റെ ചരിത്രവും പൈതൃകവും ആണ് കോന്നി കരിയാട്ടത്തിലൂടെ പുനർജനിച്ചത്. കരിയാട്ടം സമാപന സമ്മേളനം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, ചലച്ചിത്രതാരം ഭാമ,സീരിയൽ താരം അൽസാബിത്,കോന്നി ഗ്രാമ പഞ്ചായത്ത് അംഗം ആനി സാബു, മലയാലപുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി നായർ, കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. വി പുഷ്പവല്ലി, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033