മുംബൈ: മഹാരാഷ്ട്രയിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് ആദിവാസികളും കർഷകത്തൊഴിലാളികളും കർഷകരും നാസിക്കിൽ നിന്ന് മുംബൈയിലേക്ക് വീണ്ടും മാർച്ച് നടത്തുന്നു. അഞ്ച് വർഷത്തിന് ശേഷമാണ് കാൽനട റാലിയുമായി കർഷക സംഘടനകൾ രംഗത്തെത്തുന്നത്. വനാവകാശ നിയമം നടപ്പാക്കുക, കാർഷിക വായ്പ എഴുതിത്തള്ളുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് കാൽനട ജാഥ. സിപിഎമ്മിന്റെ കർഷക സംഘടനയായ കിസാൻ സമിതിയാണ് മാർച്ചിന് നേതൃത്വം നൽകുന്നത്. ഇതുവരെ പതിനായിരക്കണക്കിന് കർഷകരും ആദിവാസികളും റാലിയിൽ പങ്കുചേർന്നു.
ഉള്ളി, പരുത്തി, സോയാബീൻ, ചെറുപയർ തുടങ്ങിയ വിളകൾക്ക് മതിയായ വില ലഭ്യമാക്കണമെന്ന ആവശ്യങ്ങളുൾപ്പെടെ 17 ആവശ്യങ്ങൾ നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. സമ്പൂർണ കാർഷിക-വായ്പ എഴുതിത്തള്ളൽ, കാർഷകരുടെ എല്ലാ വൈദ്യുതി ബില്ലുകളും എഴുതിത്തള്ളൽ, 12 മണിക്കൂർ വൈദ്യുതി വിതരണം, വാർദ്ധക്യകാല പെൻഷൻ വർധനവ്, 1.7 ദശലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ സർക്കാറിന് മുന്നിൽ സമർപ്പിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെയുടെ നേതൃത്വത്തിലാണ് മാർച്ച്. മുൻ എംഎൽഎ ജീവ പാണ്ഡു ഗാവിത്, എഐകെഎസ് നേതാവ് ഡോ അജിത് നവലെ, ഉദയ് നർക്കർ, സി.പി.ഐ.എം മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി സെക്രട്ടറി അടക്കം കൂടുതൽ പേരും പ്രതിഷേധക്കാർക്കൊപ്പം ചേരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033