കലഞ്ഞൂർ : ഗ്രാമീണ പ്രദേശങ്ങളിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും വലിയ പരിഹാരമാകുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉപകനാലുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. പലസ്ഥലത്തും ഉപകനാലുകൾ കാണാൻ സാധിക്കാത്ത വിധത്തിൽ കാടുകയറി കിടക്കുകയാണ്. വലിയ മരങ്ങൾവരെ ഉപകനാലുകളിൽ വളർന്നുനിന്നിട്ടും അത് നീക്കംചെയ്യുന്നതിനോ ഇവിടം പരിശോധിക്കുന്നതിനോ ആളുകൾ തയ്യാറായിട്ടില്ല. കലഞ്ഞൂർ മേഖലയിലെ പറയൻകോട്, കൊട്ടന്തറ, പെരുന്താളൂർ, കല്ലറേത്ത്, ഏനാദിമംഗലം മാവിള പ്രദേശങ്ങളിലെ എല്ലാം ഉപകനാലുകൾ ഇത്തരത്തിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായിട്ടാണ് ഇത്തരത്തിൽ ഉപകനാലുകളിൽ അറ്റകുറ്റപ്പണികൾ മുടങ്ങിയത്. മുമ്പ് ഗ്രാമപ്പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കുമായിരുന്നു. എന്നാൽ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് കനാലുകൾ വൃത്തിയാക്കൽ ഒഴിവാക്കിയതോടെ ഇതിന്റെ സംരക്ഷണ പ്രവൃത്തികളും മുടങ്ങി. ഇതേപോലെതന്നെ കനാലുകളുടെയരികിൽ ഉണങ്ങിദ്രവിച്ച് അപകടഭീഷണി ഉയർത്തി ധാരാളം മരങ്ങളും നില്പുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1