Saturday, July 5, 2025 8:31 am

സർക്കാർ ആശുപത്രിയിലെ 108 ആംബുലൻസ് സേവനം സ്വാധീനമുള്ളവർക്ക് മാത്രം

For full experience, Download our mobile application:
Get it on Google Play

കോന്നി : ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സാധാരണക്കാരന് ലഭിക്കേണ്ട 108 ആംബുലൻസ് സേവനം കൊച്ചു കുട്ടികൾക്ക് പോലും റേഷൻ കാർഡിന്റെ വലിപ്പ ചെറുപ്പത്തിൽ നൽകുന്നതായി ആക്ഷേപം. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഫിക്സ് രോഗം വന്നതിനെ തുടർന്ന് അബോധാവസ്ഥയിൽ ആയ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിച്ചത്. ഇതിനായി കുട്ടിയുടെ മാതാപിതാക്കൾ 108 ആംബുലൻസ് സേവനം ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ മാതാപിതാക്കളുടെ റേഷൻകാർഡ് എ പി എൽ ആണോ ബി പി എൽ ആണോ എന്ന് ആശുപത്രി ജീവനക്കാർ അന്വേഷിക്കുകയും എ പി എൽ കാർഡ് ആയതിനാൽ ആംബുലൻസ് സേവനം സൗജന്യമായി ലഭിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് ഇടപെടലുകളെ തുടർന്നാണ് ആംബുലൻസ് വിട്ടുകിട്ടിയത്. കഴിഞ്ഞ ദിവസം ജില്ലയിലെ മറ്റൊരു സർക്കാർ ആശുപത്രിയിലും സമാന സംഭവം നടന്നതിനെ തുടർന്ന് ഉണ്ടായ അന്വേഷണത്തിൽ ജീവനക്കാരെ പിരിച്ച് വിടുന്ന നടപടി സ്വീകരിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ഇതാണ് അവസ്ഥ. സാധാരണക്കാരൻ സർക്കാർ ആംബുലൻസ് സേവനം പ്രയോജന പെടുത്തിയാൽ സ്വകാര്യ ആംബുലൻസുകൾക്ക് വരുമാനം ലഭിക്കില്ല എന്നതിനാൽ ആശുപത്രി ജീവനക്കാരും സ്വകാര്യ ആംബുലൻസ് ഉടമകളും തമ്മിലുള്ള ഒത്തുകളിയാണ് സംഭവത്തിന് പിന്നിലെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു.

എന്നാൽ പണവും സ്വാധീനവുമുള്ളവർ ഈ ആംബുലൻസ് സേവനം സൗജന്യമായി ഉപയോഗപ്പെടുത്തുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നു. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ആപൽഘട്ടങ്ങളിൽ ഇത്തരം സർക്കാർ സേവനങ്ങളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. സർക്കാർ ആശുപത്രിയിലെ ഇത്തരം പ്രവണതകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ ഉണ്ടെന്ന് സൂചന

0
കൊച്ചി : വാൻ ഹായ് കപ്പലിനുള്ളിൽ സ്ഫോടക വസ്തു നിറച്ച കണ്ടെയ്നറുകൾ...

ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച്​ പി. കെ ശ്രീമതി

0
കണ്ണൂർ : ആരോഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ച് മുൻ ആരോ​ഗ്യമന്ത്രി പി....

നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

0
കോഴിക്കോട്: നിപ സ്ഥിരീകരിച്ചതോടെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ജാഗ്രത ശക്തമാക്കി...

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ച അക്കൗണ്ട് ഉടമ...

0
തൃശൂർ : ഓൺലൈൻ ട്രേഡിങിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ...