ബെയ്റൂട്ട്: ലെബനനിൽ മൂന്നാഴ്ചയ്ക്കിടെ 4 ലക്ഷം കുട്ടികൾ പലായനം ചെയ്തതായി യുനിസെഫ്. 12 ലക്ഷത്തോളം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി.സ്കൂളുകൾ തകർക്കപ്പെടുകയോ അഭയകേന്ദ്രങ്ങളാക്കുകയോ ചെയ്തു. ചെറുരാജ്യമായ ലബനനിൽ ഒരു തലമുറതന്നെ ഇല്ലാതാവുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ ഏജൻസി ആശങ്ക പ്രകടിപ്പിച്ചു. മൂന്നാഴ്ചയായി ഹിസ്ബുല്ലയെ ലക്ഷ്യമിട്ടു ലെബനനിൽ കരയുദ്ധം നടത്തുകയാണ് ഇസ്രയേൽ. 12 ലക്ഷം പേർ വീടുപേക്ഷിച്ചു ബെയ്റൂട്ടിലേക്കും വടക്കൻ ലെബനനിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നാണു കണക്ക്. നൂറിലേറെ കുട്ടികൾ കൊല്ലപ്പെട്ടു.കുട്ടികൾ തിങ്ങിനിറഞ്ഞ അഭയാർഥിക്യാംപുകളിൽ ദുരിതത്തിലാണ്. ഷെല്ലുകൾ പതിക്കുന്നതിന്റെ കാഴ്ചയും വെടിയൊച്ചയും ഭയന്നോട്ടവുമടക്കം ഭീകരഅനുഭവങ്ങളിലൂടെയാണു കുട്ടികൾ കടന്നുപോകുന്നതെന്നു യുനിസെഫ് ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ടെഡ് ചായ്ബാൻ വെളിപ്പെടുത്തി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1