ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 700 അധികം കേസുകൾ. ഡൽഹി ഫയർ സർവീസിൽ വെള്ളിയാഴ്ച്ച തീപിടിത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട 400 കോളുകൾ ലഭിച്ചതായും. ഇത് 24 മണിക്കൂറിനുള്ളിൽ ലഭിച്ച ഏറ്റവും കൂടുതൽ കോളുകളാണ്. ഒക്ടോബർ 31ന് 320 കോളുകളും നവംബർ ഒന്നിന് 400 കോളുകളും ലഭിച്ചതായി ഡൽഹി ഫയർ സർവീസസ് അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 24 മണിക്കൂറിനുള്ളിൽ ഡൽഹി ഫയർ സർവീസിന് ആദ്യമായാണ് ഇത്രയധികം കോളുക്കൾ ലഭിക്കുന്നത്. ഡൽഹിയിലെ മാലിന്യ പ്രദേശങ്ങളിൽ നിന്ന് മാത്രം 100 ഓളം തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തീപിടുത്തങ്ങൾ പടക്കങ്ങൾ മൂലമാണ് സംഭവിച്ചതെങ്കിലും മെഴുകുതിരികൾ, ദീപങ്ങൾ, ലൈറ്റിംഗിലെ ഷോർട്ട് സർക്യൂട്ട് തുടങ്ങിയവകാരണമാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻ വർഷങ്ങളിൽ പടക്കങ്ങൾ കാരണം ഏകദേശം 130 കേസുകൾ റിപ്പോർട്ട് ചെയ്യ്തിരുന്നു, എന്നാൽ ഇത്തവണ പടക്കങ്ങൾ കാരണം ഉണ്ടായ അപകടങ്ങൾ റിപ്പോർച്ചയപ്പെട്ടത് കുറവായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1