തിരുവനന്തപുരം : മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി തള്ളിയതിന് പിന്നിൽ ഒത്തുതീർപ്പ് സംശയിക്കാതിരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മതിയായ രേഖകൾ ഇല്ലാതെ കോൺഗ്രസ് നേതാവ് കോടതിയില്‍ പോയത് എന്തിനെന്ന് അദ്ദേഹം ചോദിച്ചു. ദേശീയതല സഖ്യത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിക്ക് ദോഷം വരാത്ത സമീപനം കോൺഗ്രസ് സ്വീകരിക്കുന്നതാകും. കോൺഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്നും വി. മുരളീധരൻ തിരുവനന്തപുരത്ത് പ്രതികരിച്ചു. വിജിലൻസ് കോടതി അവസാന കോടതി അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിദേശയാത്ര പിണറായി വിജയന്‍റെ സ്വകാര്യയാത്രയാകും. എങ്കിലും 19 ദിവസത്തെ യാത്രയുടെ പണം എവിടെ നിന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. യാത്രയുടെ സ്പോൺസർ ആരെന്ന് സിപിഎം പറയണം. പാർട്ടിയുടെ അനുവാദത്തോടെ ആണോ യാത്രയെന്ന് എം.വി ഗോവിന്ദൻ വിശദീകരിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1