തൃശ്ശൂർ: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കെ.പി.സി.സി. നിയോഗിച്ച മൂന്നംഗസമിതിയുടെ രണ്ടാംഘട്ട സിറ്റിങ് നടന്നു. ആദ്യഘട്ടത്തിൽ കുറ്റംചാർത്തപ്പെട്ട നേതാക്കന്മാർക്കെതിരേയുള്ള വിമർശനങ്ങൾക്ക് കനം കൂടി. ടി.എൻ. പ്രതാപനും അനിൽ അക്കരയും ജോസ് വള്ളൂരും എം.പി. വിൻസെന്റുമെല്ലാം ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്നുള്ള കുറ്റപ്പെടുത്തലുകളാണധികവും. സ്ഥാനാർഥിയായിരുന്ന കെ. മുരളീധരന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പരാതികൾ ഉയർന്നിട്ടുണ്ട്. 1275 ബൂത്തുകളിൽ പാർട്ടി മൂന്നാംസ്ഥാനത്തെത്തിയ 620 ഇടത്തെ ചുമതലക്കാരായ നേതാക്കൾക്കെതിരേ നടപടി വേണമെന്ന ആവശ്യവും ഉയർന്നു. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായാണ് ഒരു കൂട്ടരുടെ ആരോപണം. അയൽമണ്ഡലമായ ആലത്തൂരിലെ സ്ഥാനാർഥി രമ്യാ ഹരിദാസ് താഴെത്തട്ടിലെ പ്രവർത്തനങ്ങൾക്ക് കൊടുത്ത പണംപോലും തൃശ്ശൂരിൽ നൽകിയില്ലെന്ന് പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.