Thursday, May 2, 2024 12:27 am

പോത്തൻകോട് സുധീഷ് കൊലപാതകം ; കൂറുമാറി പ്രധാന സാക്ഷി അജിലാൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടിനെ നടുക്കിയ തിരുവനന്തപുരം പോത്തൻകോട് സുധീഷ് കൊലക്കേസിലെ പ്രധാന സാക്ഷി കൂറുമാറി. രഹസ്യ മൊഴി വരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. 2021 ഡിസംബര്‍ 11നായിരുന്നു തലസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതകം. പോത്തൻകോട് സ്വദേശി സുധീഷിനെ കൊലപ്പെടുത്തിയേ ശേഷം പ്രതികൾ കാൽ വെട്ടിയെടുത്ത് റോഡിലൂടെ നടന്ന കൊലക്കേസിന്റെ വിചാരണ ആരംഭിച്ചതേയുള്ളൂ. ആദ്യ ദിവസം തന്നെ പ്രധാന സാക്ഷി കൂറുമാറുകയായിരുന്നു. കേസിലെ രണ്ടാം സാക്ഷിയും ദൃക്സാസാക്ഷിയുമായ അജിലാലാണ് പ്രിൻസിപ്പിൽ സെഷൻസ് കോതിയിൽ കൂറുമാറിയത്.

കേസിലെ ഒന്നാം സാക്ഷി സജീവ് ഗൾഫിൽ ആയത് കാരണം രണ്ടാം സാക്ഷി അജിലാലിനെയാണ് ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. സജീവിന്റെ വീട്ടിൽ അജിലാൽ ഇരിക്കുമ്പോൾ ആയിരുന്നു ഒന്നാം പ്രതി മങ്കാട്ടുമൂല ഉണ്ണിയുടെ നേതൃത്ത്വത്തിലുള്ള പ്രതികൾ വീട്ടിലേക്ക് ഓടിക്കയറി സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. ഒന്നാം പ്രതി ഉണ്ണി ഇടത് കാൽ വെട്ടി റോഡിലൂടെ കൊണ്ടുപോയത് കണ്ടതായി പോലീസിന് നൽകിയ മൊഴിയാണ് സാക്ഷി കോതിയിൽ മാറ്റി പറഞ്ഞത്. പൊലീസിൽ മാത്രമല്ല മജിസ്ട്രേറ്റിന് മുൻപിലിൽ രഹസ്യ മൊഴി നൽകിയ സാക്ഷി കൂടിയാണ് കൂറുമാറിയ അജിലാൽ.

സാക്ഷിക്ക് കൊല്ലപ്പെട്ട സുധീഷിന്റെ സഹോദരനിൽ നിന്നും ഭീഷണിയുണ്ടെന്ന് കോടതിയെ അറിയച്ചതിന് തുടർന്ന് സാക്ഷിക്ക് പൊലീസ് സംരക്ഷണം നൽകുവാൻ കോടതി പോത്തൻകോട് പോലീസിന് നിർദ്ദേശം നൽകി. രഹസ്യ മൊഴി വരെ മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീന കുമാരി അറിയിച്ചു. സുധീഷ് എന്ന മാട്ടുമൂല ഉണ്ണി, മിട്ടായി ശ്യം എന്ന ശ്യം , ഒട്ടകം രാജേഷ് എന്ന രാജേഷ്, നിധീഷ് , നന്ദീഷ്, രഞ്ജിത്ത്, നന്ദു എന്ന ശ്രീജിത്ത്, വിഷണു എന്ന സൂരജ്, ഡാമി എന്ന അരുൺ , ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പതിനൊന്ന് പ്രതികളാണ് വിചാരണ നേരിടുന്നത്. കേസിൽ നേരത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ.വിനീത് കുമാറിനെ സർക്കാർ നിയമിച്ചിരുന്നുവെങ്കിലും അദ്ദേഹം രാജിവച്ചിരുന്നു. വിചാരണ നാളെയും തുടരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

0
ഇന്ന് ചെറുപ്പക്കാരില്‍ പോലും ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാകുന്നു. ജീവിതശൈലിയില്‍...

നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്രക്കാരുമായി പുറപ്പെട്ടു

0
തിരുവനന്തപുരം : നവകേരള സദസ്സില്‍ മന്ത്രിമാര്‍ സഞ്ചരിച്ച ബസ് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക്...

ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ സൗ​​ദി

0
റിയാദ്​: സൗദിയിൽ ബസ് ഡ്രൈവർമാർക്ക്​ ഏകീകൃത യൂണിഫോം നിർബന്ധമാക്കി​ കൊണ്ടുള്ള തീരുമാനം...

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

0
സുൽത്താൻ ബത്തേരി: വയനാട്ടിൽ ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...