ദില്ലി : മണിപ്പൂർ കലാപത്തിനിടെയുണ്ടായ കൂടുതല്‍ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നു. കാക്ച്ചിങ്ങിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ വീട്ടിലിട്ട് തീ കൊളുത്തി കൊന്നുവെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്. കാക്ച്ചിങ്ങിലെ സെറൗലിൽ കഴിഞ്ഞ മെയ് 28 നാണ് ദാരുണ സംഭവമുണ്ടായത്. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയായ ചുരാചന്ദിന്റെ 80 വയസ്സുകാരിയായ ഭാര്യ ഇബിത്തോബിയെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആദരിച്ച സ്വാതന്ത്ര സമര സേനാനിയായിരുന്നു ചുരാ ചന്ദ് സിംഗ്.
അക്രമകാരികള്‍ എത്തിയപ്പോള്‍ ഇബിത്തോബി വീടിനുള്ളിലായിരുന്നു ഉണ്ടായിരുന്നത്. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു. ആക്രമണം ചെറുക്കാൻ ശ്രമിച്ച യുവാവിന് നേരെയും വെടിയുതിർത്തുവെന്ന വിവരവും പുറത്ത് വന്നു. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ആക്രമണങ്ങളുടെയും കലാപത്തിന്റെയും വിവരങ്ങളാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്.
സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വന്നതിന് പിന്നാലെയാണ് ക്രൂരതയുടെ നേർമുഖം കൂടുതൽ ദൃശ്യമാകുന്ന വിവരം പുറത്തെത്തുന്നത്. ഇംഫാലില്‍ കാർ വാഷ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ അക്രമികള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തോബാലില്‍ 45കാരിയുടെ നഗ്നമായ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തു.
കൂട്ട ബലാൽസംഗങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ സ്ത്രീസുരക്ഷയ്ക്കായി പദ്ധതികൾ നടപ്പാക്കിയെന്ന് അവകാശപ്പെട്ട മോദി സർക്കാരിനും മുഖം നഷ്ടപ്പെടുകയാണ്. ബലാൽസംഗക്കേസുകളിൽ എല്ലാം പരാതിയും എഫ്ഐആറും ഉണ്ടായിട്ടും സംസ്ഥാന സർക്കാരും മണിപ്പൂരിൻറെ ക്രമസമാധാന ചുമതല പരോക്ഷമായി ഏറ്റെടുത്ത കേന്ദ്രവും അകമികൾക്കെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല.
വീഡിയോ പുറത്തു വന്നതിന് ശേഷം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപക രോഷമാണ് മോദി സർക്കാർ നേരിടുന്നത്. ഈ രോഷം കണ്ടില്ലെന്ന് നടിക്കരുത് എന്ന നിലപാട് പല ബിജെപി നേതാക്കളും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വീഡിയോ പുറത്തുവന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നിലപാടിനോട് നാഗാ പീപ്പിൾസ് ഫ്രണ്ട് പോലുള്ള ബിജെപിയുടെ സഖ്യകക്ഷികൾക്കും വിയോജിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് മണിപ്പൂരിൽ രജിസ്റ്റർ ചെയത് ആറായിരം കേസുകൾ അടിയന്തരമായി പരിശോധിക്കാനുള്ള നിർദ്ദേശം കേന്ദ്രം നല്കിയത്. ദേശീയ വനിത കമ്മീഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു മേലും സമ്മർദ്ദം ശക്തമാകുകയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033