Wednesday, May 7, 2025 7:21 am

ബലാത്സം​ഗക്കേസിൽ സ്വന്തം മകനെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോ​ഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

റായ്പുർ: ബലാത്സം​ഗക്കേസിൽ സ്വന്തം മകനെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോ​ഗസ്ഥൻ. അറസ്റ്റിന് തൊട്ടുപിന്നാലെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അദ്ദേഹം അപേക്ഷ നൽകി. എഎസ്ഐ ദീപക് സാഹു എന്നയാളാണ് കൂട്ടബലാത്സം​ഗക്കേസിൽ ഉൾപ്പെട്ട മകൻ കൃഷ്ണയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാണ് ജാർഖണ്ഡിൽ നാടിനെ നടുക്കിയ കൂട്ടബലാത്സം​ഗം നടന്നത്. സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ഒരു സംഘം കൂട്ടബലാത്സം​ഗത്തിനിരയാക്കുകയായിരുന്നു. കേസിൽ ഇതുവരെ 10 പേർ അറസ്റ്റിലായി. ദീപക് സാഹുവിന്റെ അപേക്ഷ പരി​ഗണിച്ച് ഇദ്ദേഹത്തെ മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ഓ​ഗസ്റ്റ് 31നാണ് സംഭവം. രക്ഷാബന്ധൻ ആഘോഷം കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബന്ധുവിനെ അടിച്ച് ബോധം കെടുത്തിയ ശേഷം 10അം​ഗ സംഘം പെൺകുട്ടികളെ ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്യുകയായിരുന്നു. അതിജീവിതയായ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. സംഭവത്തിന് പിന്നാലെ പ്രതികളെ പിടികൂടാൻ വിവിധ പോലീസ് സംഘങ്ങളെ എസ്എസ്പി നിയോ​ഗിച്ചു. ദീപക് സാഹുവിനായിരുന്നു ചുമതല.

എന്നാൽ, തന്റെ അന്വേഷണം സ്വന്തം മകനിലേക്കാണ് പോകുന്നതെന്നറിഞ്ഞപ്പോൾ അദ്ദേഹം ഞെട്ടി. എങ്കിലും മകന് അനുകൂലമായി യാതൊന്നും അദ്ദേഹം ചെയ്തില്ല. മകനെ സ്വന്തം കൈകൊണ്ട് അറസ്റ്റ് ചെയ്ത ശേഷം അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറുകയും സ്ഥലം മാറ്റത്തിന് അപേക്ഷിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് റായ്പൂരിൽ പ്രതിഷേധം നടന്നു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് നാട്ടുകാർ‌ ആവശ്യപ്പെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ സര്‍ജിക്കൽ സ്ട്രൈക്കിനായി ഉപയോഗിച്ചത് സ്കാൽപ് മിസൈലുകളും ഹാമര്‍ ബോംബുകളും

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള...

ഇന്ത്യ തിരിച്ചടി നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരീക്ഷണത്തിൽ

0
ദില്ലി : പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടി നടത്തിയത്...

നിയന്ത്രണരേഖയിൽ പ്രകോപനവുമായി പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ തിരിച്ചടിക്ക് പിന്നാലെ നിയന്ത്രണരേഖയിൽ പ്രകോപനവുമായി...

ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ ; എട്ടു പേര്‍ കൊല്ലപ്പെട്ടുവെന്ന് പാക് ലെഫ്

0
ഇസ്ലാമാബാദ് : പഹൽഹഗാം ആക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സ്ഥിരീകരിച്ച്...