Friday, July 4, 2025 1:14 pm

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോ.മഹേഷ് പരമേശ്വരന്‍ നായര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സുഹൃത്തായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ ചാരിറ്റി പ്രവര്‍ത്തകനും ഹോപ്പ് എന്ന സംഘടനയുടെ അമരക്കാരനുമായ ഡോ.മഹേഷ് പരമേശ്വരന്‍ നായര്‍ പിടിയില്‍. മഹേഷിനെ പിടികൂടിയത് തിരുവനന്തപുരം കരമന പോലീസാണ്. ദളിത് യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് കേസ്.

കഴിഞ്ഞ ഏപ്രിലില്‍ യുവതിയും അച്ഛനും കോവിഡ് ബാധിതരാകുകയും അച്ഛന് ഹൃദയാഘാതം കൂടി ഉണ്ടായതിനാല്‍ ആദ്യം പാങ്ങോട് എസ്‌ കെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന് വസ്ത്രമെടുക്കാന്‍ വീട്ടിലെത്തിയ മഹേഷ് പി.പി.ഇ കിറ്റ് ധരിച്ച് നിന്ന കോവിഡ് രോഗിയായ യുവതിയെ കടന്നുപിടിക്കുകയും ബലാല്‍സംഗം ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

എതിര്‍ത്ത യുവതിയോട് വിവാഹം കഴിച്ചോളാമെന്ന് പറയുകയും യുവതിയുടെ എതിര്‍പ്പ് വകവയ്ക്കാതെ പി.പി.ഇ കിറ്റ് വലിച്ചുകീറുകയും ബലാല്‍കാരമായി പീഡിപ്പിക്കുകയുമായിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് യുവതിയുടെ കുടുംബാംഗങ്ങള്‍ക്കും ഇയാള്‍ വാക്ക് കൊടുത്തു. എന്നാല്‍ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അതേസമയം ഇക്കാര്യം മറച്ചുവെച്ചാണ് യുവതിയ്ക്ക് ഇയാള്‍ വിവാഹ വാഗ്ദനം നല്‍കിയത്. ഇതിന് മുന്‍പ് മറ്റ് പല യുവതികള്‍ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും പിന്നീട് പരാതിക്കാരിയായ യുവതി മനസിലാക്കുകയായിരുന്നു.

പീഡനശേഷം തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ മഹേഷ് തന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രം അയച്ചുകൊടുക്കുകയാണ് ചെയ്തത്. തന്നെ ജാതി പറഞ്ഞും അസഭ്യം വിളിച്ചും അധിക്ഷേപിച്ചെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെയ്സ് ബുക്കിലൂടെയാണ് മഹേഷ് യുവതിയെ പരിചയപ്പെടുന്നത്. യുഎസ്ടി ഗ്ലോബലിലെ ഐടി എന്‍ജിനീയര്‍ ആണെന്നാണ് അയാള്‍ യുവതിയോട് സ്വയം പരിചയപ്പെടുത്തിയത്. സാമൂഹ്യസേവനത്തില്‍ താല്‍പര്യമുള്ള യുവതി മഹേഷിനോടൊപ്പം പല സേവനപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു.

മഹേഷിന്റെ ഹോപ്പ് എന്ന സംഘടന നിര്‍ധനരായ നിരവധിപേര്‍ക്ക് വീടുകള്‍ വച്ചുകൊടുത്തും നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹങ്ങള്‍ നടത്തിയും ചാരിറ്റി രംഗത്ത് ശ്രദ്ധേയമാണ്. ഈ ഒരു പ്രവര്‍ത്തന ശൈലിയാണ് സേവനതല്‍പരയായ യുവതിയെ മഹേഷിനോട് അടുപ്പിച്ചതും. അതിന് ശേഷമാണ് മഹേഷ് യുവതിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്.
യുവതി ദളിതാണെന്ന് അറിയാമായിരുന്നു. അതിന് ശേഷം അവര്‍ ഒരുമിച്ചുപോകുന്ന പരിപാടികളിലൊക്കെ ഭാര്യയെന്ന നിലയിലാണ് മഹേഷ് യുവതിയെ പരിചയപ്പെടുത്തിയിരുന്നത്.

മഹേഷിന്റെ യഥാര്‍ത്ഥ കുടുംബത്തെ അയാള്‍ പുറത്തുകാണിച്ചിരുന്നില്ല. വിവാഹിതനാണെന്ന കാര്യം സാമൂഹ്യമാധ്യമങ്ങളില്‍ പോലും അയാള്‍ മറച്ചുപിടിച്ചിരിക്കുകയാണ്. സന്നദ്ധ പ്രവര്‍ത്തകന്റെ മുഖംമൂടിയണിഞ്ഞ് സമൂഹത്തില്‍ വിലസുകയാണ് ഈ പീഡനവീരനായ മഹേഷ് പരമേശ്വരന്‍ നായര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

0
പത്തനംതിട്ട : ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട...

ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി...

മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തിരമായി സുരക്ഷാ പരിശോധന നടത്താൻ...

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ...

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദു : രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെ ഇരയാണ് ബിന്ദുവെന്ന് ബിജെപി സംസ്ഥാന...