തിരുവനന്തപുരം : മദ്യവർജനമാണ് ഇടതുസർക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. യാഥാർത്ഥ്യബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. മദ്യവും മയക്കുമരുന്നും ഒഴുകുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണ്. കള്ളുചെത്ത് വ്യവസായത്തെ നവീകരിക്കുന്നതിനാണ് പുതിയ നയം ഊന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അയൽ സംസ്ഥാനങ്ങളിലെ മദ്യഷാപ്പുകളും മദ്യ ഉപഭോഗവും താരതമ്യം ചെയ്താണ് എക്സൈസ് മന്ത്രി മദ്യനയത്തെ ന്യായീകരിച്ചത്. കർണാടകയിൽ 3980ഉം തമിഴ്‌നാട്ടിൽ 6380ഉം ഔട്ട്‌ലെറ്റുകളുള്ളപ്പോൾ കേരത്തിൽ 309 ഔട്ട്‌ലെറ്റുകൾ മാത്രമാണുള്ളത്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാൾ കുറവാണെന്ന് പറഞ്ഞ മന്ത്രി മദ്യവർജനമാണ് ഇടതുപക്ഷ നയമെന്ന് ആവർത്തിച്ചു.
പ്രതിപക്ഷ നേതാവിനെയും അദ്ദേഹം വിമർശിച്ചു. കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയാണ് വി.ഡി സതീശൻ നടത്തിയത്. പ്രതിപക്ഷ നേതാവിന്റെത് ശാപവാക്കുകൾ. ഇത്തരമൊരു പ്രസ്താവന പാടില്ലായിരുന്നുവെന്നും എം.ബി രാജേഷ് കുറ്റപ്പെടുത്തി. പുതിയ നയം കള്ളുചെത്ത് വ്യവസായത്തെ തകർക്കുമെന്ന ആരോപണം ശരിയല്ലെന്നും തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033