കുറവിലങ്ങാട് : കോട്ടയം ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും തട്ടുകടകളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നടപടി ഇല്ലെന്ന ആക്ഷേപം ശക്തമാകുന്നു.
സർക്കാർ ആരോഗ്യ വകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പ് മേൽനോട്ടത്തിൽ ഹെൽത്ത് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ മടി ആണ് എന്നാണ് ആക്ഷേപം. പരാതികളും ഭക്ഷ്യവിഷബാധകളും ഉണ്ടാകുമ്പോൾ ഭക്ഷ്യസുരക്ഷാ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കും. കോട്ടയം ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധന ഇല്ല. ബേക്കറികൾ,സ്റ്റേഷനറികടകൾ എന്നിവിടങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പനയും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വിലവർധന അനുസരിച്ച് ഭക്ഷ്യവസ്തുക്കള്ളുടെ ഗുണനിലവാരവും അളവും തൂക്കവും കുറയുന്ന അവസ്ഥ. ഉദ്യോഗസ്ഥരുടെ പരിശോധന മുൻകൂട്ടി സ്ഥാപന ഉടമകളെ അറിയിക്കുന്നു എന്ന ആരോപണവും ഉണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1