തൃശൂർ : പിതാവിന് വേണ്ടി കോടതിയെ സമീപിച്ച ദേവനന്ദയെ തേടി അനുകൂല വിധി വന്നു. കരൾ രോഗബാധിതനായ പിതാവിന് 17 വയസ്സുള്ള ദേവനന്ദ കരൾ പകുത്ത് നൽകും. തൃശൂർ കോലഴിയിൽ പി.ജി പ്രതീക്ഷിന് കരൾ പകുത്ത് നൽകാൻ മകൾ ദേവനന്ദയെ അനുവദിച്ചുകൊണ്ടുള്ള കോടതിവിധി കഴിഞ്ഞ ദിവസമാണ് വന്നത്. ഗുരുതരരോഗത്തിന് കരൾ മാറ്റിവെക്കുക മാത്രമാണ് പ്രതിവിധി എന്ന ഡോക്ടർമാരുടെ നിർദേശപ്രകാരം കുടുംബാംഗങ്ങളടക്കം മുന്നോട്ടു വന്നെങ്കിലും അവയൊന്നും ചേരുന്നതായിരുന്നില്ല. മകൾ ദേവനന്ദയുടെ കരൾ അനുയോജ്യമാണെന്ന് കണ്ടെത്തിയെങ്കിലും പ്രായപൂർത്തിയായിട്ടില്ല എന്നതാണ് പ്രതിസന്ധിയായത്. കുട്ടിയിൽ നിന്നും അവയവം സ്വീകരിക്കുന്നതിലുള്ള നിയമതടസ്സങ്ങൾക്കെതിരെ ദേവനന്ദ ഹർജി നൽകുകയായിരുന്നു.
പ്രത്യേക ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടെ സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടി അവയവ ദാനത്തിനൊരുങ്ങുന്നതെന്നും,18 തികയാൻ 5 മാസം വേണമെന്ന കാരണത്താൽ അവയവദാനം നിക്ഷേധിക്കരുതെന്നും കോടതി വിധിച്ചു. ജീവന്റെ ഒരു ഭാഗം തന്നെ പിതാവിന് പകുത്ത് നൽകാൻ സന്നദ്ധത കാണിച്ച ദേവനന്ദയെ കോടതി അഭിനന്ദിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033