Friday, May 9, 2025 10:46 pm

അഫ്സ്പ പിൻവലിക്കണം ; ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ആസാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിവാദ നിയമം അഫ്സ്പ പിൻപലിക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ആസാം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ നടത്തിയ ചർച്ചയിലാണ് മന്ത്രിസഭയുടെ ആവശ്യം അറിയിച്ചത്. സംസ്ഥാനത്തുടനീളം ഡിസ്റ്റർബ്ഡ് ഏരിയാസ് ആക്ട് പിൻവലിക്കണമെന്നും അമിത് ഷായോ‌ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആസാം മുഖ്യമന്ത്രിയു‌‌ടെ ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് നിയമങ്ങൾ പിൻവലിക്കാനാവശ്യപ്പെട്ട കാര്യം സർക്കാർ അറിയിച്ചത്. അമിത് ഷായുടെ നിർദ്ദേശം ലഭിച്ച ശേഷം സംസ്ഥാന സർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം. ഈ വർഷം അവസാനത്തോടെ സംസ്ഥാനത്തുടനീളം അഫ്‌സ്പ പിൻവലിക്കാൻ തന്റെ സർക്കാർ ശ്രമിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിന പരിപാടിയിൽ ബിശ്വന്ത് ശർമ്മ പറഞ്ഞിരുന്നു. ഉറപ്പായും നിയമം പിൻവലിക്കുമെന്നും അത് സംസ്ഥാനത്തിന് ചരിത്ര നിമിഷമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

1990ലാണ് അസമിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്ന് വിജ്ഞാപനം ഏർപ്പെടുത്തുന്നത്. പിന്നീട് പല തവണയായി നിയമം പിൻവലിക്കാതെ നീട്ടുകയായിരുന്നു. കഴിഞ്ഞ വർഷം എട്ടു ജില്ലകളിൽ ഒഴികെയുള്ളവയിൽ നിന്ന് നിയമം പിൻവലിച്ചിരുന്നു. ദിബ്രുഗഡ്, ടിൻസുകിയ, ചരൈഡിയോ, ശിവസാഗർ, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ്, ദിമ ഹസാവോ എന്നീ ജില്ലകളിലാണ് വിജ്ഞാപനം ഇപ്പോഴും പ്രാബല്യത്തിൽ ഉള്ളത്. വിവാദമായ സായുധ സേന നിയമം അഫ്സ്പ 1958ലാണ് നിലവിൽ വരുന്നത്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സായുധ സേനയിലെ ഉദ്യോഗസ്ഥർക്ക് ഏതൊരാളെയും വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും മറ്റുമുള്ള അധികാരങ്ങൾ നിയമം നൽകുന്നു. അളുകളെ വെടിവെച്ചു കൊന്നാലും ഈ നിയമം വഴി ഉദ്യോ​ഗസ്ഥർക്ക് കുറ്റവിമുക്തരാകാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എസ്എല്‍സി ; ജില്ലയില്‍ 99.48 വിജയശതമാനം

0
പത്തനംതിട്ട : ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 99.48 വിജയശതമാനം. പരീക്ഷ എഴുതിയ...

വെറ്ററിനറി സര്‍ജന്‍ അഭിമുഖം 12ന്

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോന്നി ബ്ലോക്കില്‍ നടപ്പാക്കുന്ന...

മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് എം.എസ്.യു യു.ജി വെറ്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു

0
മൃഗസംരക്ഷണവകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍...

പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി...

0
ദില്ലി: പാകിസ്ഥാന് വായ്പ നൽകാനുള്ള അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്) തീരുമാനത്തിൽ ശക്തമായ...