തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് എഡിജിപി എം.ആർ.അജിത്കുമാറെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മിണ്ടരുതെന്നു ഷാജ് കിരണ്‍ വഴി കേസിലെ പ്രതി സ്വപ്ന സുരേഷിനോടു പറഞ്ഞു. സ്വപ്നയോട് സംസാരിക്കുന്നതിനിടെ ഷാജിന് എഡിജിപിയുടെ ഫോൺ കോള്‍ വന്നിരുന്നു. എച്ച്ആര്‍ഡിഎസ് സ്റ്റാഫ് ഇതിന് സാക്ഷികളാണെന്നും എച്ച്ആർഡിഎസിന്റെ ജനറൽ സെക്രട്ടറി അജി കൃഷ്ണന്‍ പറഞ്ഞു. അന്ന് ഷാജ് കിരൺ സ്വപ്നയെ കാണാൻ വന്നിരുന്നപ്പോഴാണ് നിരന്തരം എഡിജിപിയുടെ കോൾ വന്നത്. എഡിജിപി വിളിക്കുന്നുവെന്നു പറഞ്ഞു ഷാജ് കിരൺ ഫോൺ കാണിക്കുകയും ചെയ്തു. നിങ്ങൾ മറുപടി തരൂ എന്നുപറഞ്ഞ് സ്വപ്നയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ വിഷയത്തിൽ സ്വപ്നയെ നിശബ്ദയാക്കാനുള്ള എല്ലാ നീക്കങ്ങളും നടത്തി ഭീഷണിപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം. അന്ന് ഷാജ് കിരൺ വന്ന വിഷയം സ്വപ്ന പാലക്കാട് എച്ച്ആർഡിഎസിന്റെ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ചു പറഞ്ഞതാണ്. അതിന്റെ ഓഡിയോ ഉൾപ്പെടുന്ന രേഖകൾ അന്ന് പുറത്തുവിട്ടതാണ് അജി കൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1