ഭോപ്പാൽ : ജീവിച്ചിരിക്കുന്ന വിദ്യാർത്ഥി മരിച്ചെന്ന് പറഞ്ഞ് സ്കൂളിൽ നിന്ന് ലീവെടുത്ത അധ്യാപകനെ അധികൃതർ സസ്പെൻഡ് ചെയ്തു. മദ്ധ്യപ്രദേശിലെ മൗഗഞ്ച് ജില്ലിയിലാണ് സംഭവം. കുട്ടിയുടെ അച്ഛൻ പരാതി നൽകിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. മൗഗഞ്ചിലെ ചിഗ്രിക ടോല എന്ന പ്രദേശത്തെ സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ ഹിരാലാൽ പട്ടേലിനെതിരെയാണ് നടപടി. ഹിരാലാൽ ഇക്കഴിഞ്ഞ നവംബർ 27ന് സ്കൂളിൽ നിന്ന് ലീവെടുത്തിരുന്നു. കാരണമായി ഹാജർ രേഖകളിൽ രേഖപ്പെടുത്തിയിരുന്നതാവട്ടെ ഒരു വിദ്യാർത്ഥിയുടെ മരണവും. മൂന്നാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി മരിച്ചുവെന്നും താൻ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയാണെന്നും പറഞ്ഞാണ് ഇയാൾ ലീവിന് അപേക്ഷിച്ചത്. അധ്യാപകൻ ഇങ്ങനെ ലീവെടുത്ത വിവരം വിദ്യാർത്ഥിയുടെ പിതാവ് അറിഞ്ഞു. ഇതോടെയാണ് അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകുകായിയരുന്നു. തന്റെ മകൻ പൂർണ ആരോഗ്യവാനായി ജീവിച്ചിരിക്കുന്നുണ്ടെന്നും ലീവെടുക്കാനായി പറഞ്ഞ കാരണം കളവാണെന്നും കുട്ടിയുടെ അച്ഛൻ കളക്ടറെ അറിയിച്ചു. തുടർന്നായിരുന്നു നടപടി. ആരോപണം വിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്കിട്ടുണ്ടെന്നും തുടരന്വേഷണത്തിന് ഉത്തരവിട്ടതായും മൗഗഞ്ച് ജില്ലാ കളക്ടർ അജയ് ശ്രീവാസ്തവ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1