പത്തനംതിട്ട: മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട സോഷ്യൽ ഫോറെസ്ട്രി ഡിവിഷൻ- പത്തനംതിട്ട റേഞ്ചിന്റെ നേതൃത്വത്തിൽ ഏപ്രിൽ 18-നും 19-നും ഗിരിജൻ കോളനികളായ കൊക്കത്തോട് കട്ടത്തിപ്പാറയും കോട്ടാമ്പാറയും കേന്ദ്രീകരിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു. ഭവന സന്ദർശനത്തിന്റെ ഭാഗമായി കോളനികളിലെ കുടുംബങ്ങൾക്ക് വന്യജീവികളുടെ സാന്നിധ്യം, അതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന പ്രവർത്തനങ്ങൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് സ്വബീർ. ജെ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) പി.എ. സന്തോഷ്, എസ്.എഫ്.ഒ.മാരായ മനോജ്, എസ്.സി. പ്രമോദ്, എന്നിവർ നേതൃത്വം നൽകി. വന്യജീവി സംഘർഷ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ വന്യ ജീവി സംരക്ഷണത്തോടൊപ്പം ആദിവാസി സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1