Monday, April 21, 2025 12:13 am

ആയിര വില്ലൻ ക്ഷേത്രവും കലാഗ്രാമവും ഒരുങ്ങിക്കഴിഞ്ഞു ; വെട്ടൂർ പടയണി ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : വെട്ടൂർ പടയണി നാളെ മുതൽ ആയിര വില്ലൻ ക്ഷേത്രത്തിൽ ആരംഭിക്കും. വെട്ടൂർ ശ്രീആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്ര മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഉപദേവതയായ വലഞ്ചൂഴി ഭഗവതിക്ക് മുന്നിൽ കാലവഴിപാടായിട്ട് ഞായറാഴ്ച മുതല്‍ പടയണി അരങ്ങേറും.  ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം പടയണിയെ വരവേൽക്കാൻ ആയിരവില്ലൻ ക്ഷേത്രവും കലാ ഗ്രാമവും ഒരുങ്ങിക്കഴിഞ്ഞു. മീനമാസത്തിലെ ഉത്രം നാളിൽ ചട്ടത്തിൽ ഉറപ്പിച്ച് നൂറുകണക്കിന് ആളുകൾ ചേർന്ന് എടുക്കുന്ന, മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ എടുപ്പുകുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ചയോടെ സമാപിക്കുന്നതാണ് ഉത്സവം.

പത്തുദിവസത്തെ ഉത്സവത്തിലെ പ്രധാന ഇനങ്ങളിൽ ഒന്നാണ് ഉപദേവതയായ വലഞ്ചുഴി അമ്മയ്ക്ക് മുന്നിൽ നടത്തപ്പെടുന്ന പടയണി. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിൽ ആദ്യകാലത്ത് 28 ദിവസം വരെ പടയണി നടന്നിരുന്നു. പിന്നീട് അത് ചുരുങ്ങി 22 ആവുകയും കാലാന്തരത്തിൽ അത് ഒറ്റദിവസമായി മാറുകയും ചെയ്തു. ഇടയ്ക്ക് കുറച്ചുകാലം പടയണി ഇല്ലാതെ പോവുകയും ചെയ്തു. നൂറ്റാണ്ടുകളായി വലഞ്ചൂഴി ദേവി ക്ഷേത്രത്തിൽ വെട്ടൂർ കരക്കാരാണ് പടയണി നടത്തിയിരുന്നത്. ഇതിന് തെളിവായി കുമ്പഴ-വെട്ടൂർ ചിട്ട എന്ന പേരിൽ അറിയപ്പെടുന്ന തനത് ചിട്ട ഉണ്ടായിരുന്നു. വെട്ടൂരിൽ നിന്ന് ആശാന്മാർ എത്തിയശേഷം മാത്രമേ വലഞ്ചുഴി ദേവിയ്ക്ക് മുൻപിൽ ചൂട്ടുവെച്ച് പടയണി ആരംഭിക്കുക ഉണ്ടായിരുന്നുള്ളൂ എന്ന് പറയപ്പെടുന്നു. ഒരിക്കൽ വലഞ്ചൂഴിക്ക് പോയപ്പോൾ വാളിപാറയിൽ വിശ്രമിക്കുകയും ക്ഷീണത്താൽ ഉറങ്ങിപ്പോവുകയും ചെയ്തുവെന്നും ക്ഷീണം മാറി എത്തിയപ്പോഴേക്കും ചൂട്ടുവെച്ചു പടയണി ആരംഭിച്ചത്തിൽ ക്ഷുഭിതരായ കരക്കാർ തിരികെ ആയിരവില്ലൻ ക്ഷേത്ര സന്നിധിയിൽ വലഞ്ചുഴി അമ്മയ്ക്ക് വേണ്ടി ആലയം പണിത് പ്രതിഷ്ഠ നടത്തി പടയണി ആരംഭിച്ചതായാണ് നിലവിലുള്ള ഐതിഹ്യം.

കുമ്പഴ-വെട്ടൂർ ചിട്ട പടയണിയിൽ പേരുകേട്ടതാണ്. 1990 മുതൽ 2018വരെ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒറ്റദിവസത്തെ പടയണിയാണ് നടത്തിയിരുന്നത്. മീനത്തിലെ പൂരം നാളിൽ നടക്കുന്നതിനാൽ മീനപ്പൂര പടയണി എന്നപേരിൽ അറിയപ്പെട്ടു തുടങ്ങി. അന്നുമുതൽ കടമ്മനിട്ട ഗോത്രകലാകളരിയാണ് പടയണി അവതരിപ്പിച്ചുവരുന്നത്. തുടർന്ന് 2018 മുതൽ പുതുതലമുറയ്ക്ക് പടയണി അഭ്യസിക്കുന്നതിന് ആയിരവില്ലേശ്വരകലാഗ്രാമം എന്ന പേരിൽ കലാഗ്രാമം പ്രവർത്തനം ആരംഭിക്കുകയും പടയണിക്കളരികൾ ആരംഭിക്കുകയും ചെയ്തു. വെട്ടൂർ ജ്യോതിപ്രസാദ് പ്രസിഡന്റും വെട്ടൂർ മജീഷ് സെക്രട്ടറിയുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലാഗ്രാമത്തിന്റെ പ്രവർത്തനം നടക്കുന്നത്. കടമ്മനിട്ട പി.ടി. പ്രസന്നകുമാറിന്റെ ശിക്ഷണത്തിൽ കഠിന പരിശീലനത്തിലൂടെ കഴിഞ്ഞ അഞ്ചുവർഷക്കാലമായി ഒരു പറ്റം കലാകാരൻമാർ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കോലങ്ങൾ എഴുതുന്നത് ഒന്നിടവിട്ട വർഷങ്ങളിലായി കിഴക്ക് പടിഞ്ഞാറ് കരകളിലാണ് ചെയ്യുന്നത്. ഭക്തർ കാലദോഷത്തിനായി വഴിപാട് നടത്തുന്ന കോലങ്ങളും പടയണിക്കളത്തിലുണ്ടാകും. ചെണ്ടമേളം, താലപ്പൊലി, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ചൂട്ടുകറ്റയുടെ നിണവെളിച്ചത്തിലാണ് കോലങ്ങൾ എഴുന്നെള്ളി, ഭൂതത്താൻകാവിനെ വലംവെച്ച് ക്ഷേത്രത്തിന്റെ അഞ്ഞാഴിക്കണ്ടത്തിലൂടെ ഇറങ്ങി വയൽവരമ്പിലൂടെ പടയണിക്കളത്തിലേക്ക് എത്തുന്നത്. ഈ എടുത്ത് വരവ് വളരെ ആകർഷകമാണ്. ഏതുകരയിൽ നിന്ന് കോലം എടുത്തു വന്നാലും വയൽ മദ്ധ്യത്തിലെ ഭൂതത്താൻ കാവ് വലം വെച്ചുമാത്രമേ പടയണി കളത്തിൽ വന്നു കയറുകയുള്ളു. കാപ്പൊലിയോടെ പടയണി ചടങ്ങുകൾ ആരംഭിക്കും. പുലവൃത്തം, ഗണപതി, മറുത, കുതിര, പക്ഷി, കാലൻ, യക്ഷി, കാഞ്ഞിരമാല, ഭൈരവി എന്നിവയ്ക്ക് ശേഷം കരവഞ്ചിയോടെ പടയണി സമാപിക്കും.

ഞായറും തിങ്കളുമാണ് കലാ ഗ്രാമത്തിലെ കുട്ടികളുടെ പടേനി നടക്കുന്നത്. പൂരദിവസം കടമ്മനിട്ട ഗോത്രകലാ കളരിയിലെ കലാകാരന്മാരുടെ ഒപ്പം ചേർന്ന് കലാ ഗ്രാമത്തിലെ കുട്ടികൾ കൂടി കളത്തിൽ ഇറങ്ങുന്നതോടുകൂടി പൂരപടേനി അരങ്ങേറും.  നാളെ രാത്രി എട്ടുമണി, തിങ്കളാഴ്ച രാത്രി 11 മണിക്കും ചൊവ്വാഴ്ച രാത്രി 9:30 ക്ക് ആണ് പടയണി നടക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...