ബിഹാര്‍ : ബിഹാറില്‍ മന്ത്രിമാരുടെ സ്വത്തുവകകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ശനിയാഴ്ചയാണ് മുഖ്യമന്ത്രിയുടേയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടേയും സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിച്ചത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് 16.68 ലക്ഷം രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളും 58.85 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കളും ഉണ്ട്. മന്ത്രിമാരില്‍ ഭൂരിഭാഗവും നിതീഷ് കുമാറിനേക്കാള്‍ സമ്പന്നരാണ്.
നിതീഷ് കുമാറിന് പുറമെ ആര്‍ജെഡി തലവന്‍ ലാലു പ്രസാദിന്‍റെ മക്കളായ ഉപമുഖ്യമന്ത്രി തേജസ്വി പ്രസാദ് യാദവ്, വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാരും തങ്ങളുടെ ജംഗമ, സ്ഥാവര സ്വത്തുക്കളുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജെഡിയുവിന്‍റെ ദേശീയ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിയുടെ കൈയില്‍ 28,135 രൂപയും ബാങ്ക് അക്കൗണ്ടുകളിലായി 50,000 രൂപയും ഒരു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളുമുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വിവരങ്ങള്‍ പ്രകാരം നിതീഷ് കുമാറിന് 12 പശുക്കളും 10 പശുക്കിടാക്കളും ഉണ്ട്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.