മുംബൈ : വോട്ടിന് കോഴ ആരോപണം നിഷേധിച്ച് ബിജെപി ദേശീയ സെക്രട്ടറി വിനോദ് ഭാവഡെ. തൻറെ കയ്യിൽ നിന്നും പണം ഒന്നും പിടിച്ചെടുത്തിട്ടില്ല. തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു കോടി രൂപ പിടിച്ചെടുത്തു എന്നാണ് രാഹുൽ ഗാന്ധിയും സുപ്രിയ സുലൈയും പറയുന്നത്. അങ്ങനെയെങ്കിൽ ആ പണം എവിടെയെന്ന് അവർ കാണിച്ചുതരണം. എല്ലാം ബഹുജൻ വികാസകാടിയുടെയും ഹിതേന്ദ്ര താക്കൂറിന്‍റേയും നാടകം ആയിരുന്നു. അവിടെ കണ്ടെത്തിയ ഡയറിയും 9 ലക്ഷവും തന്‍റേതല്ല. അത് എവിടെ നിന്ന് വന്നു എന്ന് അന്വേഷിക്കേണ്ടതുണ്ട്. ബിറ്റ്കോയിൻ ആരോപണത്തിൽ സുപ്രീയ സുലൈയ്ക്കെതിരെ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിജെപി ആരോപണം ഉന്നയിച്ചത്. താൻ ഹോട്ടലിൽ പോയത് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ബിജെപി നേതാക്കളുമായി ചർച്ച ചെയ്യാനാണ്, അല്ലാതെ പണം നൽകാൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1