കുറ്റൂർ : ഒന്നര വർഷമായി ഒടിഞ്ഞു മടങ്ങികിടക്കുകയാണ് ആറാട്ടുകടവിലെ ബസ് കാത്തിരിപ്പുകേന്ദ്രം. ഇതോടെ മഴയായാലും വെയിലായാലും ബസ് കയറാനെത്തുന്നവർ പെരുവഴിയിൽ നിൽക്കേണ്ടി വരും. കയറി നിൽക്കാൻ സമീപത്തു കടകളോ വരാന്തകളോ ഇല്ല. 4 വർഷം മുൻപ് എംസി റോഡിന്റെ ചെങ്ങന്നൂർ – ഏറ്റുമാനൂർ ഭാഗം ഉന്നത നിലവാരത്തിൽ നിർമിച്ചപ്പോൾ പണിതതാണു ബസ് കാത്തിരിപ്പു കേന്ദ്രം. ഒന്നര വർഷം മുൻപു രാത്രിയിൽ ഏതോ ചരക്കുലോറി വന്നിടിച്ച് ഇതിന്റെ മേൽക്കൂര തകർന്നു. ഇടിച്ച വാഹനം ആരും കാണാതെ കടന്നുകളയുകയും ചെയ്തു. അന്നു മുതൽ അതേ നിൽപിലാണ്. റോഡും കാത്തിരിപ്പു കേന്ദ്രവും നിർമിച്ചതു കെഎസ്ടിപിയാണ്. എന്നാൽ നിർമിച്ചതിനുശേഷം ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണിയും ഇതുവരെ നടത്തിയിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ആരെങ്കിലും ഇതിനുള്ളിൽ കയറിയാൽ മുകളിൽ ബാക്കി നിൽക്കുന്ന ഭാഗം കൂടി താഴേക്കു വീണാൽ അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1