Saturday, July 5, 2025 8:40 pm

സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : സി.എ.എ, കര്‍ഷക പ്രക്ഷോഭകര്‍െക്കതിരായ കേസുകള്‍ പിന്‍വലിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. 5,570 കേസുകളാണ് പിന്‍വലിച്ചത്. കൂടംകുളം ആണവനിലയത്തിനും സേലം-ചെന്നെ എട്ടുവരിപാത പദ്ധതികള്‍ക്കുമെതിരെ പ്രതിഷേധിച്ച മാധ്യമപ്രവര്‍ത്തകരുടെ പേരിലുള്ള കേസുകളും എം.കെ. സ്റ്റാലിന്‍ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കുമെന്ന് ജൂണ്‍ 24 ന് നിയമസഭയില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള നടപടികളാണ് ഇപ്പോള്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം പാര്‍ലമെന്‍റില്‍ പാസാക്കിയ വിവാദ പൗരത്വ ഭേദഗതി നിയമത്തിന്റെയും (സിഎഎ) കര്‍ഷക നിയമങ്ങളുടെയും പ്രതിഷേധക്കാര്‍ക്കെതിരെ ഏകദേശം 5,570 കേസുകളാണ് തമിഴ്നാട് പോലീസ് എടുത്തിരുന്നത്. മുന്‍ എഐഡിഎംകെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട 2,831 കേസുകള്‍, സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് എടുത്ത 2,282 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരേ 2011- 2021 കാലയളവില്‍ ഫയല്‍ ചെയ്ത 26 കേസുകള്‍, കൂടംകുളം പ്ലാന്‍റിനെതിരെ പ്രതിഷേധിച്ചതിനുള്ള 26 കേസുകള്‍, എട്ടുവരി പാതക്കെതിരായ പ്രതിഷേധക്കാര്‍ക്കെതിരേ എടുത്ത 405 കേസുകള്‍ എന്നിവയും പിന്‍വലിച്ചിട്ടുണ്ട്.

റദ്ദാക്കപ്പെട്ട കേസുകളില്‍ ചാര്‍ജ് ഷീറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അന്വേഷണ ഘട്ടത്തിലുള്ള കേസുകളും ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോടതി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള കേസുകളില്‍, പിന്‍വലിക്കാനുള്ള അഭ്യര്‍ഥന ഫയല്‍ ചെയ്യാന്‍ ചുമതലയുള്ള അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പ്രകാരം, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ മദ്രാസ് ഹൈക്കോടതിക്ക് നല്‍കും.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ രാഷ്ട്രീയക്കാര്‍ക്കെതിരായ ഒരു കേസും പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി എസ്‌.കെ. പ്രഭാകര്‍ ഒപ്പിട്ട സെപ്റ്റംബര്‍ നാലിലെ ഒരു ഉത്തരവില്‍ പറയുന്നത് നിലവിലെ അല്ലെങ്കില്‍ മുന്‍ എംപിമാര്‍/എംഎല്‍എമാര്‍ക്കെതിരായ കേസുകളുടെ വിശദാംശങ്ങള്‍ നിര്‍ണയിക്കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....