Saturday, May 17, 2025 1:10 am

സോളര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ ; അടൂരിനെ ഒതുക്കുവാന്‍ പി.ജെ കുര്യനും ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2018 ലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡന്‍ എം.പിക്കും ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. അടൂര്‍ പ്രകാശിനെതിരെയുള്ള പരാതി ഏറെ വിവാദമായിരുന്നു. ജനകീയനും കോന്നിയിലെ സാധാരണ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവുമായ അടൂര്‍ പ്രകാശിനെ ഒതുക്കുവാന്‍ ഇടതുപക്ഷം നടത്തിയ ഗൂഡാലോചനയുടെ ഭാഗമായിരുന്നു സരിതയുടെ ആരോപണം. പീഡനക്കേസ് ആയിട്ടുപോലും ഇതിന്റെമുമ്പില്‍ അടൂര്‍ പ്രകാശ് തെല്ലും പതറിയില്ല. ആരോപണം കെട്ടടങ്ങുമെന്നും ഇത് വെറും ഓലപ്പാമ്പ് ആണെന്നും അടൂര്‍ പ്രകാശിന് നന്നായി അറിയാമായിരുന്നു.

കോന്നി സ്വന്തം തട്ടകമാക്കി വെച്ചിരിക്കുന്ന അടൂര്‍ പ്രകാശിനെ ഒതുക്കേണ്ടത്‌ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലരുടെ ആവശ്യം കൂടിയായിരുന്നു. മുതിര്‍ന്ന നേതാവ് പി.ജെ കുര്യനും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാണ് സൂചന. കോന്നിയില്‍ നിന്നും ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പറഞ്ഞുവിട്ടത് അടൂരിന്റെ രാഷ്ട്രീയം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ അവിടെ മായാജാലം കാണിച്ചുകൊണ്ടാണ് അടൂര്‍ പ്രകാശ് തന്റെ എതിരാളികളെ നേരിട്ടത്. ഇതിനു പിന്നില്‍ അധികാരമോഹവുമായി  നടക്കുന്ന പി.ജെ കുര്യന്‍  ആണെന്നുള്ളത്‌ പരസ്യമായ രഹസ്യമാണ്.

സോളര്‍ കേസ് പ്രതി സരിതാ നായരെ ആഹാരത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം തുടങ്ങി. സരിതയുടെ സുരക്ഷാ ജീവനക്കാരനായിരുന്ന വിനുകുമാറാണ് ഒന്നാം പ്രതി. വധശ്രമ ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളെന്ന ആരോപണവും സരിത പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ആഹാരത്തിലും ജൂസിലുമായി പലപ്പോഴായി വിഷം ചേര്‍ത്ത് നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് സരിത നായരുടെ പരാതി. സോളര്‍ വിവാദ സമയം മുതല്‍ അംഗരക്ഷകനേപ്പോലെ സരിതക്കൊപ്പം നില്‍ക്കുകയും ഏതാനും വര്‍ഷം മുന്‍പ് പിണങ്ങിപ്പിരിയുകയും ചെയ്ത തിരുവനന്തപുരം സ്വദേശി വിനുകുമാറിനെതിരെയാണ് പരാതി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...