കൊച്ചി: ഇന്ത്യയിലെ 3477 മത്സ്യഗ്രാമങ്ങളിൽ കടലിൽ കൃത്രിമ പാര് (ആർട്ടിഫിഷ്യൽ റീഫ്) നിക്ഷേപിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിക്ക് സാങ്കേതികസഹായമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി രാജ്യത്തുടനീളം നടത്തുന്ന ബോധവൽകരണപരിപാടികൾക്ക് കേരളത്തിൽ നിന്ന് തുടക്കമായി. മത്സ്യോൽപാദനം വർധിപ്പിക്കാൻ സഹായകരമാകുന്ന കൃത്രിമപാരുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളെ ബോധവൽകരണം നടത്തുകയും പാരുകൾ നിക്ഷേപിക്കുന്നതിന് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതിനുമാണിത്. സംസ്ഥാന സർക്കാറുകളുയി സഹകരിച്ച് കേന്ദ്ര ഫിഷറീസ് വകുപ്പാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സംസ്ഥാന തീരദേശ വികസന കോർപറേഷന്റെ സംഘാടനത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചിടങ്ങളിൽ ശിൽപശാല നടന്നു.
ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനത്തെ 42 ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി പ്രതിനിധികളാണ് ശിൽപശാലകളിൽ പങ്കെടുത്തത്. ചൊവ്വ മുതൽ വെള്ളി വരെ പൂന്തുറ, വെട്ടുകാട്, പെരുമാതുറ, കായിക്കര, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ശിൽപശാല നടന്നത്. കേരളത്തിലാകെ 220 മത്സ്യഗ്രാമങ്ങളിലാണ് കൃത്രിമപാര് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ 42 ഗ്രാമങ്ങളിൽ നടപ്പിലാക്കും.
പ്രത്യേക ശാസ്ത്രീയ മാതൃകയിൽ നിർമിക്കുന്നതാണ് കൃത്രിമപാര്. കടലിൽ നിക്ഷേപിക്കുന്ന പാരുകൾ സസ്യ-ജന്തുജാലങ്ങൾ തഴച്ച് വളരാനും മീനുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കാനും വഴിയൊരുക്കും. കേന്ദ്രസർക്കാറിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയുടെ കീഴിലാണ് പദ്ധതി. ചിലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറുകളും വഹിക്കും. മത്സ്യത്തൊഴിലാളികൾക്ക് പരിശീലനവും സാങ്കേതികനിർദേശം നൽകാനുമുള്ള ചുമതല സിഎംഎഫ്ആർഐക്കാണ്.
നിലവിൽ, കേരളത്തിലുൾപ്പെടെ 132 ഇടങ്ങിലായി 37 ലക്ഷം ചതുരശ്രമീറ്ററിൽ രാജ്യത്താകെ സിഎംഎഫ്ആർഐയുടെ മേൽനോട്ടത്തിൽ കൃത്രിമപാരുകൾ നിക്ഷേപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 17 മുതൽ 30 ശതമാനം വരെ മത്സ്യോൽപാദനം കൂട്ടാൻ ഇതുവഴി സാധിച്ചതായാണ് സിഎംഎഫ്ആർഐയുടെ കണ്ടെത്തൽ. സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കൃത്രിമപാരുകൾ നിക്ഷേപിച്ചത് വൻവിജയമായതോടെയാണ് രാജ്യത്തുടനീളം ഈ പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയം തീരുമാനിച്ചത്.
പാരുകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലനിർണയം, ഇവയുടെ മാതൃക, നിർമാണം, പാര് നിക്ഷേപം, ആഘാതപഠനം എന്നിവക്കുള്ള പ്രോട്ടോകോൾ സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. മത്സ്യ ആവാസകേന്ദ്രങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് കൂടുതൽ പ്രയോജനപ്പെടും.
കടലിൽ നന്നായി ഇണങ്ങിച്ചേർന്ന കൃത്രിമപാരുകളിൽ മുന്നൂറിലധികം മത്സ്യയിനങ്ങൾ വന്നുചേരുമെന്ന് 15 വർഷത്തോളമായി ഈ മേഖലയിൽ പഠനം നടത്തിവരുന്ന സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ജോ കെ കിഴക്കൂടൻ പറഞ്ഞു. ഡോ ജോ കിഴക്കൂടന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായ മത്സ്യത്തൊഴിലാളി ബോധവൽകരണപരിപാടികൾ നടക്കുന്നത്. ഈ മാസം അവസാനത്തോടെ ഇന്ത്യയിലെ എല്ലാ തീരദേശസംസ്ഥാനങ്ങളിലും ബോധവൽകരണ ശിൽപാശാലകൾ പൂർത്തീകരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033