Friday, July 4, 2025 7:21 pm

പ്രതിഷേധം ശക്തം : കേന്ദ്രസര്‍ക്കാരിന്റെ കൊമ്പൊടിഞ്ഞു ; ചാനലുകളുടെ വിലക്ക് നീക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി: മാധ്യമ വിലക്കിനെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധവും അമര്‍ഷവും ഉയര്‍ന്നതോടെ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. തങ്ങള്‍ക്കു ഹിതകരമല്ലാത്ത വാര്‍ത്ത നല്‍കി എന്നതിന്റെ പേരില്‍ വാര്‍ത്ത ചാനലുകളെ വിലക്കിയ നടപടി കേവലം 14 മണിക്കൂറിനകം പിന്‍വലിച്ചു കേന്ദ്ര സര്‍ക്കാര്‍ തടിയൂരി. സാമൂഹ്യ രാഷ്ട്രീയ മാധ്യമ മേഖലകളില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ ഇരു ചാനലുകള്‍ക്കുമുള്ള വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്രം നിരര്‍ബന്ധിതമാകുകയായിരുന്നു.
ഏഷ്യാനെറ്റ്‌ ന്യൂസ്‌, മീഡിയാവണ്‍ ചാനലുകള്‍ക്ക്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിച്ചു. വെള്ളിയാഴ്‌ച  രാത്രി 7.30ന്‌ ഏര്‍പ്പെടുത്തിയ ഏഷ്യാനെറ്റിന്റെ സംപ്രേക്ഷണ വിലക്ക് ശനിയാഴ്ച പുലര്‍ച്ചെ 2.30യോടെയും മീഡിയ വണ്ണിന്റെ വിലക്ക് രാവിലെ 9.30യോടെയുമാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നീക്കിയത്.

പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ സ്ട്രീമിങ്ങും ഇന്റര്‍നെറ്റില്‍ ലഭ്യമായിരുന്നെങ്കിലും മീഡിയ വണ്ണിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയായിരുന്നു. ഡല്‍ഹി കലാപം വാര്‍ത്തയാക്കിയതിനായിരുന്നു വിലക്ക്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളിലുണ്ടായ കലാപം റിപ്പോര്‍ട്ട് ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ഇരുചാനലുകളേയും 48 മണിക്കൂറിലേക്കായിരുന്നു സംപ്രേക്ഷണം നടത്തുന്നതില്‍ നിന്നും വിലക്കിയിരുന്നത്. എന്നാല്‍ രാജ്യമൊട്ടുക്ക് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ സ്വമേധയാ ഇരു ചാനലുകളുടേയും വിലക്ക് ഒഴിവാക്കുകയായിരുന്നു. വിലക്കിനെതിരെ രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ രംഗത്ത്‌ വന്നിരുന്നു.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഈ ചാനലുകള്‍ വീഴ്ച വരുത്തിയെന്നും കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നുമുള്ള വിലയിരുത്തലിലാണ് 48 മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വെള്ളിയാഴ്ച ഉത്തരവിട്ടത്. ആര്‍എസ്‌എസിനെയും ഡല്‍ഹി പോലീസിനെയും കേന്ദ്രആഭ്യന്തരമന്ത്രാലയത്തെയും വിമര്‍ശിച്ചാണ്‌ ചാനലുകള്‍ വാര്‍ത്ത ചെയ്‌തതെന്ന്‌ കേന്ദ്രഅണ്ടര്‍സെക്രട്ടറി വിജയ്‌കൗശിക്ക്‌ ഒപ്പിട്ട ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതല്‍ ഞായറാഴ്ച വൈകുന്നേരം 7.30 വരെയായിരുന്നു സംപ്രേഷണ വിലക്ക്. 2 ചാനലുകള്‍ക്കും കഴിഞ്ഞ 28ന് മന്ത്രാലയം നോട്ടിസ് നല്‍കിയിരുന്നു. മറുപടി കേട്ടശേഷമായിരുന്നു നടപടി. ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ എടുത്തുകാട്ടിയെന്നും ഒരു വിഭാഗത്തോടു പക്ഷം പിടിച്ചെന്നുമാണ് 2 ചാനലുകളുടെയും റിപ്പോര്‍ട്ടിങ്ങിനെക്കുറിച്ച്‌ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന്ധ്യത ചികിത്സ ഫലം കണ്ടില്ല ; എറണാകുളം ബ്രൗൺ ഹാൾ ഇൻറർനാഷ്ണൽ ഇന്ത്യ ഫെർട്ടിലിറ്റി...

0
കൊച്ചി: വന്ധ്യത ചികിത്സയ്ക്ക് എത്തിയ ദമ്പതികൾക്ക് കൃത്രിമ ബീജസങ്കലനം വഴി കുട്ടികളുണ്ടാകാൻ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ അരുൺ കുമാർ

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി...

ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച് മന്ത്രി വി.എന്‍ വാസവന്‍ ; മകളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്ന്...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്...

ആരോഗ്യവകുപ്പിലെ അഴിമതികളെക്കുറിച്ചും കമ്മിഷന്‍ ഇടപാടുകളെക്കുറിച്ചും സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ; രമേശ് ചെന്നിത്തല

0
തിരുവനന്തപുരം : കേരളത്തിലെ ആരോഗ്യ വകുപ്പ് അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഈജിയന്‍ തൊഴുത്തായി...