റാന്നി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരിക്കുന്ന ചേത്തയ്ക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേട് ഉണ്ടായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ചേത്തയ്ക്കല്‍ സ്വദേശികളും
തട്ടിപ്പിനിരയായവരുമായ സഹകാരികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് പി. വി ഉണ്ണികൃഷ്ണന്‍ ഉത്തരവിട്ടത്. സഹകരണ സംഘത്തിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങള്‍ക്കുമെതിരെയാണ് അന്വേഷണം. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 20/2021-ലെയും സമാനമായ മറ്റ് കുറ്റകൃത്യങ്ങളുടെയും പൂര്‍ണ്ണമായ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവില്‍ പറയുന്നു.
ദുരുപയോഗം, സിബിടി, സൈബർ തട്ടിപ്പുകൾ, സർക്കാർ സ്ഥാപനങ്ങളോ സഹകരണ സംഘങ്ങളോ ഉൾപ്പെട്ട 3 കോടിയിൽ താഴെയും 50 ലക്ഷം രൂപയിൽ കൂടുതലുമുള്ള ബാങ്ക് തട്ടിപ്പുകൾ എന്നിവ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ചട്ടം. രണ്ടാഴ്ചക്കുള്ളില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനാണ് ഉത്തരവ്. തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമതി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കാലങ്ങളായി ബാങ്ക് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഇതും തട്ടിപ്പ് പുറത്തറിയുന്നത് വൈകി. സഹകരണ രജിസ്ട്രാര്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയെങ്കിലും ഭരണസമിതി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൂടിയെ തട്ടിപ്പിന്‍റെ പൂര്‍ണ്ണവിവരം പുറത്തു വരൂയെന്ന് സഹകാരികള്‍ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.