പത്തനംതിട്ട: അടൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാര്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ജി കണ്ണൻ ജാതി പറഞ്ഞ് വോട്ട് പിടിച്ചെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. എന്നാൽ ചിറ്റയം ഗോപകുമാറിന് പരാജയ ഭീതിയാണെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും അടൂരില്‍ സ്ഥാനാര്‍ത്ഥികളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി എം ജി കണ്ണന്റെ മകന്റെ രോഗവിവരം തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയതിനെയും ചിറ്റയം ഗോപകുമാർ രൂക്ഷമായി വിമർശിച്ചു.
ഇടത് സ്ഥാനാര്‍ത്ഥിയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് സിപിഐയും എല്‍ഡിഎഫും മറുപടി പറയണമെന്നാണ് എം ജി കണ്ണന്‍ ആവശ്യം ഉയര്‍ത്തുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപനും വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണെന്നും എംജി കണ്ണന്‍ കുറ്റപ്പെടുത്തി.