Monday, March 31, 2025 1:57 pm

നോക്കുകൂലി നല്‍കാത്തതിനാല്‍ സിഐടിയു തൊഴിലാളികള്‍ ലോഡിറിക്കിയില്ലെന്നു പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: നോക്കുകൂലി ചോദിച്ചിട്ടു നല്‍കാത്തതിനാല്‍ സിഐടിയു തൊഴിലാളികള്‍ ലോഡിറിക്കിയില്ലെന്നു പരാതി. ലോഡിറക്കിയില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുംകാട്ടി തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറാണ് ആലപ്പുഴ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസം കളര്‍കോടാണ് സംഭവം. തിരുനെല്‍വേലിയില്‍ നിന്നെത്തിയ സിമന്റ് ലോഡിന് ഇറക്കുകൂലിക്ക് പുറമേ 1000 രൂപ നോക്കുകൂലിയും നല്‍കണമെന്ന് സിഐടിയു തൊഴിലാളികള്‍ ആവശ്യപ്പെട്ടു. എന്നാലിതു നല്‍കാനാകില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. സ്വയം ലോഡിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സിഐടിയു തൊഴിലാളികള്‍ മര്‍ദിക്കുമെന്ന് ഭീഷണിപ്പെടുത്തി.

പ്രശ്‌നമറിഞ്ഞ സിഐടിയു നേതാക്കള്‍ ലോഡിറക്കി എത്രയുംവേഗം ലോറി വിടണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് ഒരുദിവസം മുഴുവന്‍ ലോഡിറക്കാതെ കിടന്നു. പിറ്റേദിവസം എഐടിയുസി തൊഴിലാളികളെത്തിയാണ് ലോഡിറക്കിയത്. ചുമട്ടുതൊഴിലാളി ക്ഷേനിധി ബോര്‍ഡിലും ഡ്രൈവര്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലേക്ക് ഇനി ലോഡുമായെത്തില്ല. കുറച്ചുനാള്‍ മുന്‍പ് ടിപ്പറിലെത്തിയ തറയോടിറക്കുന്നത് ബിഎംഎസ് തൊഴിലാളികള്‍ നോക്കുകൂലി ചോദിച്ച് തടസ്സപ്പെടുത്തിയിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 23330

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൊതു കളിസ്ഥലമില്ലാതെ പന്തളം നഗരസഭ

0
പന്തളം : പൊതു കളിസ്ഥലങ്ങളില്ലാത്തത് പന്തളത്തെ പ്രധാന പ്രശ്‌നമാണ്. നഗരസഭയുടെ ആകെയുള്ള...

എമ്പുരാൻ വിവാദങ്ങളിൽ പ്രതികരിക്കാതെ തിരക്കഥാകൃത്ത് മുരളിഗോപി

0
കൊച്ചി : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ തിരക്കഥാകൃത്ത് മുരളി...

വഖഫ് ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞത് ; ഫ്രാൻസിസ് ജോർജ് എംപി

0
കോട്ടയം: വഖഫ് ഭേദഗതി ബില്ലിനെ പൂർണമായും അംഗീകരിക്കണമെന്നല്ല കെസിബിസി പറഞ്ഞതെന്ന് ഫ്രാൻസിസ്...

ചേർത്തലയിൽ കുളത്തിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

0
ചേർത്തല : വീട്ടുവളപ്പിൽ മീൻ വളർത്തുന്നതിനായി കുഴിച്ച കുളത്തിൽ വീണു മൂന്നുവയസ്സുകാരനു...