തിരുവനന്തപുരം: കെ എ എസ് ഉദ്യോഗസ്ഥരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അദ്ദേഹം പറഞ്ഞത് എല്ലാ കെ എ എസ് ഉദ്യോഗസ്ഥരും പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നാണ്. തിരുത്താനുള്ളവർ തിരുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ എ എസ് പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുതെന്നും, നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെ എ എസുകാർ അതേപടി പിന്തുടരരുതെന്നും പറഞ്ഞ മുഖ്യമന്ത്രി, അടുത്ത ബാച്ച് കെ എ എസ് ഉദ്യോഗസ്ഥരുടെ നിയമനം ഉടനുണ്ടാകുമെന്നും അറിയിച്ചു.കെ എ എസ് പോസിറ്റീവായ റിസൾട്ട് ലഭിച്ചിട്ടുണ്ടെന്നും, ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയതു പോലെ ചുവപ്പു നാട ഇല്ലെങ്കിലും ഇപ്പോഴും ചില വകുപ്പുകളിൽ തുടരുന്നുണ്ടെന്ന് പറഞ്ഞ പിണറായി, അത് മാറ്റിയെടുക്കണമെന്നും ആവശ്യപ്പെട്ടു. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ലെന്നും, ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണമെന്നും പറഞ്ഞ അദ്ദേഹം, ഫയലുകളിൽ കലാഥാമാസം വരുത്താൻ പാടില്ലെന്നും നിർദേശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1