കാലടി : ബ്രിട്ടീഷ് ഭരണവും സ്വതന്ത്ര ഇന്ത്യൻ ഭരണകൂടവും ആദിവാസികളോട് നീതി പാലിച്ചില്ലെന്ന് ഹൈദ്രാബാദ് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഭാംഗ്യ ഭുഖ്യാ പറഞ്ഞു. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യക്യാമ്പസിലെ അക്കാദമിക് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ദലിത് ബന്ധു എൻ. കെ. ജോസ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രചനകളിലെ ആദിവാസികൾ: വൈജ്ഞാനികവും രീതിശാസ്ത്രപരവുമായ ആശങ്കകൾ’ എന്നതായിരുന്നു പ്രഭാഷണ വിഷയം. ഇരുപതാം നൂറ്റാണ്ടിലെ വംശപഠനങ്ങളിലും ഇന്ത്യൻ സാമൂഹിക പഠനങ്ങളിലും ആദിവാസി ജാതി വ്യവസ്ഥയിലേക്ക് പരിണമിക്കുന്ന സാമൂഹ്യ വിഭാഗങ്ങളെയാണ് പഠിക്കപ്പെട്ടത്. ആദിവാസിയുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുകയും കർതൃത്വമില്ലാത്തവരായി അവരെ നിർമ്മിക്കുകയും ചെയ്തത് അപലപനീയമാണെന്നും പ്രൊഫസർ ഭാംഗ്യ ഭുഖ്യാ പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചരിത്ര വിഭാഗം അധ്യക്ഷ പ്രൊഫ. സൂസൻ തോമസ്, ദലിത് ബന്ധു എൻ. കെ. ജോസ് പഠന കേന്ദ്രം സെക്രട്ടറി പി. കെ. കുമാർ, ചരിത്ര വിഭാഗം പ്രൊഫ. ഡോ. എൻ. ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1