സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരത്തിലിറങ്ങി അക്രമം കാണിച്ച കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ഉത്തരവിറക്കാന്‍ അനാസ്ഥ കാണിച്ചെന്ന് ആരോപിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ നടപടിയാവശ്യപ്പെട്ടും ദൗത്യസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടും ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങിനെതിരെയാണ് പരാതി.
എംഎൽഎയുടെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ
സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനുവരി ആറിന് പുലര്‍ച്ചെ കാട്ടാന പരിഭ്രാന്തി സൃഷ്ടിച്ച് കാല്‍നട യാത്രികനെ ആക്രമിക്കുകയും, സ്വകാര്യ വ്യക്തിയുടെ മതില്‍ തകര്‍ത്ത്, നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ സാഹചര്യവുമുണ്ടായി. ഗൂഡല്ലൂരിനെ വിറപ്പിച്ച രണ്ട് പേരെ കൊലപ്പെടുത്തിയ പി എം രണ്ട് എന്ന കൊലയാളി മോഴയാനയാണ് നഗരത്തില്‍ അക്രമം സൃഷ്ടിച്ചത്. ഗൂഡല്ലൂരില്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആയതോടെ മയക്കു വെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ടതാണ് ഈ ആനയെ. ഇതേ തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ അബ്ദുള്‍ അസീസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ്ങിന് ആനയെ മയക്കു വെടിവെച്ച് പിടിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കൊടുത്തിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അതിനുള്ള ഉത്തരവിറങ്ങിയില്ല.
തുടര്‍ന്ന് താനും ബത്തേരി നഗരസഭാ അധ്യക്ഷനടക്കമുള്ള ജനപ്രതിനിധികള്‍ വന്യജീവി സങ്കേത ഡിവിഷന്‍ ഓഫീസ് ഉപരോധിച്ചതിന് ശേഷമാണ് ആനയെ മയക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് ലഭ്യമായതെന്ന് എം എല്‍ എ പരാതിയില്‍ വ്യക്തമാക്കി. നാട് മുഴുവന്‍ ആശങ്കയിലിരിക്കുന്ന സാഹചര്യത്തില്‍ ചീഫ് ലൈഫ് വാര്‍ഡന്‍റെ നിരുത്തരവാദിത്തപരമായ സമീപനം മൂലം ആനയെ സമയബന്ധിതമായി പിടികൂടുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ താമസം നേരിടുന്ന സാഹചര്യമുണ്ടായെന്നും എം എല്‍ എ പരാതിയില്‍ ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033