Sunday, April 13, 2025 12:42 pm

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ കുട്ടവഞ്ചി ഉപേക്ഷിച്ചു പോയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികളിൽ ഒന്ന് തുഴച്ചിലുകാരൻ ഉപേക്ഷിച്ചുപോയതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. തുഴച്ചിൽ അവസാനിച്ച ശേഷം കുട്ടവഞ്ചികൾ തൊഴിലാളികൾ തന്നെ തിരികെ യഥാ സ്ഥാനത്ത് എടുത്ത് കൊണ്ട് വെക്കുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം ഒരു കുട്ടവഞ്ചി മാത്രം നദിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സവാരി അവസാനിച്ച ശേഷം രാത്രിയിൽ എത്തിയ വാച്ചർ ജോലിക്കാർ ആണ് കുട്ടവഞ്ചി ഉപേക്ഷിച്ച നിലയിൽ കണ്ടതായി വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുന്നത്. തുടർന്ന് എലിമുള്ളുംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ ആളുകൾ ചേർന്ന് രാത്രിയിൽ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുകയും വഞ്ചി നദിയിൽ നിന്നും എടുത്ത് കരയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ ഈ വഞ്ചി ഉപേക്ഷിച്ചു പോയ തുഴച്ചിൽക്കാരന് എതിരെ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. കുട്ടവഞ്ചി ഒഴുകി പോകാതെ ഇരുന്നതിനാൽ. മാത്രാണ്. തിരികെ ലഭിച്ചത്. കർണ്ണാടകയിലെ ഹൊഗനക്കലിൽ നിന്നും എത്തിച്ച കുട്ടവഞ്ചികൾ. എന്നാൽ നിരുത്തരാവാദപരമായ സമീപനം ആണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച തുടങ്ങും

0
മാലക്കര : തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച തുടങ്ങും. പുലർച്ചെ...

കോട്ടാങ്ങൽ പഞ്ചായത്തിൽ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന് സി.പി.ഐ

0
വായ്പ്പൂര്‍ : അപകടങ്ങളും അപകട മരണങ്ങളും സംഭവിക്കുന്ന കോട്ടാങ്ങൽ പഞ്ചായത്തിൽ...

പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി

0
കോട്ടയം : കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ...

സി.പി എം പഴവങ്ങാടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയ്ൻ സംഘടിപ്പിച്ചു

0
റാന്നി : സി.പി എം പഴവങ്ങാടി ലോക്കൽ കമ്മറ്റി നേതൃത്വത്തിലുള്ള ...