റാന്നി: റോഡ് നിര്‍മ്മാണ ജോലികള്‍ക്ക് ശേഷം നിര്‍മ്മാണ സ്ഥലത്ത് പാര്‍ക്കു ചെയ്ത യന്ത്രത്തിന്‍റെ ടയര്‍ കുത്തിക്കീറിയതായി പരാതി. റീ ബിൽഡ് കേരള പർദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുന്ന ചെത്തോങ്കര – മേലേപ്പടി റോഡിൻ്റെ ജോലികൾക്കായി എത്തിച്ച വൈബ്രേറ്ററിന്റെ ടയറാണ് സാമൂഹിക വിരുദ്ധർ കുത്തി കീറിയത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് പണികൾ അവസാനിപ്പിച്ച് റോഡിൻ്റെ വശത്തു പാർക്ക് ചെയ്തശേഷം ജോലിക്കാര്‍ പോയിരുന്നു.
ഇന്നു രാവിലെ ഏഴുമണിയോടെ ജോലികൾ ആരംഭിക്കാൻ വന്നപ്പോഴാണ് ഇത്തരത്തിൽ യന്ത്രത്തിന്റെ ടയർ കീറിയ നിലയിൽ കണ്ടത്. രണ്ടാം ഘട്ടമായി റോഡിൽ മെറ്റലിംഗ് നടത്തി സിമിന്റ് മിക്സ് ചെയ്ത ശേഷം ഉറപ്പിക്കുന്ന ജോലികൾ ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് ഹീനമായ പ്രവർത്തി നടന്നത്.
കേരളത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു സംഭവം ആദ്യമാണെന്ന് തൊഴിലാളികൾ പറഞ്ഞു.
വാർഡ് മെമ്പർ ജിജി വർഗീസ് ഉൾപ്പടെയുള്ളവർ അറിയിച്ചതിനെ തുടർന്ന് റാന്നി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. റാന്നിയിലെ മറ്റു റീ ബിൽഡ് കേരള പദ്ധതികളിലും ഇതേ വാഹനം ഉപയോഗിച്ചാണ് മെറ്റൽ ഉറപ്പിച്ചിരുന്നത്. നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമിച്ചത് റോഡു വികസനത്തില്‍ വിറളിപൂണ്ടവരാണെന്നും ഈ സാമൂഹിക വിരുദ്ധരെ ഉടൻ പിടികൂടണമെന്നും നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033