തിരുവനന്തപുരം : മുഖ്യ വിവരാവകാശ കമീഷണറടക്കം ആറംഗങ്ങളുള്ള സംസ്ഥാന വിവരാവകാശ കമീഷനിൽ പരാതികളും അപ്പീലുകളും കെട്ടിക്കിടക്കുന്നു. 5,066 അപ്പീലും 1,662 പരാതിയും ഉൾപ്പെടെ 6,728 എണ്ണമാണ് തീർപ്പാകാതെ കിടക്കുന്നത്. കാക്കനാട് സ്വദേശി രാജു വാഴക്കാലക്ക് മാർച്ച് മൂന്നിന് വിവരാവകാശ നിയമപ്രകാരം ലഭിച്ചതാണ് ഈ വിവരങ്ങൾ. നിലവിലെ കമീഷൻ അംഗങ്ങൾ ചുമതലയേറ്റശേഷം 4,757 അപ്പീലും 1636 പരാതിയും തീർപ്പാക്കി. അപേക്ഷകളിൽ ശരിയായ മറുപടി ലഭ്യമാക്കാത്തതിനാൽ 6.35 ലക്ഷം രൂപ പിഴ ചുമത്തി. പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ തീരുമാനത്തിനെതിരെ ആക്ഷേപമുള്ളപ്പോഴോ വിവരം യഥാസമയം ലഭിച്ചില്ലെങ്കിലോ ലഭിച്ച വിവരം അപൂർണമാണെങ്കിലോ അല്ലെങ്കിൽ മറുപടി തെറ്റായിട്ടുള്ളതോ തെറ്റിദ്ധരിപ്പിക്കുന്നതിനോ ആണെങ്കിൽ വിവരാവകാശ നിയമപ്രകാരമുള്ള അപ്പീലധികാരിക്ക് 30 ദിവസത്തിനകം ഒന്നാം അപ്പീൽ നൽകാമെന്നാണ് വ്യവസ്ഥ.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1