Wednesday, April 23, 2025 5:24 am

വിപ്പ് ലംഘനത്തിന് കൂട്ടു നിന്ന കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം പ്രസിഡന്റിനെ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശത്തിന് വിരുദ്ധമായി വിപ്പ് ലംഘിച്ച് മത്സരിച്ച് വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ കുട്ടപ്പന്റെ നടപടിക്ക് കൂട്ടുനിന്ന് പാർട്ടി അച്ചടക്കം ലംഘിച്ച തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അജയൻപിള്ള ആനിക്കനാട്ടിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തതായും മണ്ഡലം പ്രസിഡന്റിന്റെ ചുമതല കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതിയോടെ ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കരക്ക് കൈമാറിയതായും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി നറുക്കെടുപ്പിലൂടെ വിജയിച്ച കുട്ടപ്പനോട് അടിയന്തിരമായി സ്ഥാനം രാജി വെയ്ക്കുവാൻ ഡി.സി.സി നിർദ്ദേശിച്ചു.
രാജി വെച്ചില്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് കുട്ടപ്പന് നല്കിയ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംവരണം അല്ലാതിരുന്നിട്ടും സംവരണ വാർഡിൽ നിന്ന് വിജയിച്ച വാർഡ് അംഗമായ കുട്ടപ്പനെ സീനിയോറിറ്റി പരിഗണിച്ച്‌ പ്രസിഡന്റാക്കുകയും മുൻ ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി അവസാനിച്ചപ്പോൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പാർലമെന്ററി പാർട്ടിയുടേയും ഏകഖണ്ഠമായ തീരുമാനപ്രകാരം രാജി വെയ്പ്പിക്കുകയുമാണുണ്ടായത്.

മറ്റ് അംഗങ്ങൾക്കും അവസരം നല്കുന്നതിനായി പ്രസിഡന്റായിരുന്ന കുട്ടപ്പൻ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും അഞ്ചാം വാർഡ് അംഗമായ സി.ഡി ശോഭയെ മത്സപ്പിക്കുവാൻ മണ്ഡലം പ്രസിഡന്റിന്റെ കൂടി സാന്നിദ്ധ്യത്തിൽ ചേർന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളുടെ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റാന്റിഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഡി.സി.സി വിപ്പ് നല്കിയത്.

എന്നാൽ തീരുമാനം നടപ്പാക്കേണ്ട പ്രസിഡന്റ് വിരുദ്ധമായി പ്രവർത്തിച്ചു എന്ന താല്ക്കാലിക അടിയന്തിര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്ന് ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കൂടുതൽ കർശനമായ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

0
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...

മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട് :...

0
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്...

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....