ന്യൂഡല്‍ഹി: ചാനലുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വാര്‍ത്ത അവതാരകരെ ബഹിഷ്‍കരിക്കാനുള്ള ‘ഇൻഡ്യ’ സഖ്യത്തിന്റെ തീരുമാനത്തില്‍ കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി ബി.ജെ.പി. മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും അവരുടെ നേതാവ് രാഹുല്‍ ഗാന്ധിയെ ബഹിഷ്‍കരിക്കുന്നതാകും അവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുകയെന്നും ബി.ജെ.പി വക്താവ് സംബിത് പാത്ര പരിഹസിച്ചു.
കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉള്‍പ്പെടെ പ്രതിപക്ഷ സഖ്യത്തിന്റെ ആക്രമണത്തിന് വിധേയമാകാത്ത ഒരു സ്ഥാപനവും ഇന്ത്യയിലില്ല. കോണ്‍ഗ്രസ് നേതാവായ രാഹുല്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കുകയും വെറുപ്പ് വില്‍ക്കുകയുമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ട്ടി അധ്യക്ഷൻ ജെ.പി നദ്ദയും മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‍കരിക്കാനുള്ള തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ‘കോണ്‍ഗ്രസിന് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്ന ചരിത്രമുണ്ട്’ എന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ പ്രതികരണം.
ഇന്ത്യ സഖ്യം ബഹിഷ്കരിക്കുന്ന ചാനലുകളുടെയും അവതാരകരുടെയും പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചാനലുകളില്‍ പക്ഷപാതപരമായി പെരുമാറുന്ന വാര്‍ത്ത അവതാരകരുടെ പട്ടിക തയാറാക്കാൻ ബുധനാഴ്ച ചേര്‍ന്ന സഖ്യത്തിന്‍റെ ഏകോപന സമിതി തീരുമാനിച്ചിരുന്നു. ഇതിനായി സഖ്യത്തിന്‍റെ മാധ്യമ ഉപസമിതിയെ അധികാരപ്പെടുത്തി. പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് പവൻ ഖേര പട്ടിക പുറത്തുവിട്ടത്. ആജ് തക് എഡിറ്റര്‍ സുധീര്‍ ചൗധരി, റിപബ്ലിക് ടി.വിയുടെ അര്‍ണബ് ഗോസ്വാമി ഉള്‍പ്പെടെയുള്ള 14 അവതാരകരുടെ പേരാണ് പട്ടികയിലുള്ളത്.
നവിക കുമാര്‍ (ടൈംസ് നെറ്റ്‌വര്‍ക്ക്), അര്‍ണബ് ഗോസ്വാമി (റിപബ്ലിക് ടി.വി), അശോക് ശ്രീവാസ്തവ് (ഡി.ഡി ന്യൂസ്), അമൻ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹൻ (ന്യൂസ്18), അതിഥി ത്യാഗി (ഭാരത് എക്‌സ്പ്രസ്), സുധീര്‍ ചൗധരി, ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാര്‍ (ഇന്ത്യ ടി.വി), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികളാണ് ബഹിഷ്‌കരിക്കുക. ഈ അവതാരകര്‍ നയിക്കുന്ന ഒരു ചര്‍ച്ചയിലും ഇൻഡ്യ സഖ്യത്തിലെ ഒരു കക്ഷിയും പങ്കെടുക്കില്ല. ടൈംസ് നൗ, റിപ്പബ്ലിക് ഭാരത്, സുദര്‍ശൻ ന്യൂസ്, ദൂരദര്‍ശൻ ഉള്‍പ്പെടെയുള്ള ചാനലുകളും സഖ്യം ബഹിഷ്കരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033