ജയ്പൂർ : രാജസ്ഥാനിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് ഭരണത്തുടർച്ച നേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപി അവരുടെ പ്രചാരണങ്ങളിലൂടെ വർഗീയ ധ്രുവീകരത്തിനാണ് ശ്രമിച്ചതെന്നും ജനം അത് നിരാകരിച്ചെന്നും ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് അനുകൂല അടിയൊഴുക്കാണ് സംസ്ഥാനത്തുള്ളതെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം ജയ്പുരിൽ മാധ്യപ്രവർത്തകരോട് പ്രതികരിച്ചു. ജനത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഭാഷയാണ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു. വര്‍ഗീയ ധ്രുവീകരണത്തിനാണ് അവർ ശ്രമിച്ചത്.
എന്നാൽ ജനം അതെല്ലാം നിരാകരിച്ചു. രാജസ്ഥാനിൽ കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടാൻ പോവുകയാണെന്നും ഗെലോട്ട് വ്യക്തമാക്കി. നവംബർ 25നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. 200ൽ 199 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ മരണത്തേത്തുടർന്ന് ശ്രീഗംഗാനഗറിലെ കരൻപുരിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ നേരിയ തോതിൽ ഉയർന്നിട്ടുണ്ട്. 75.45 ആണ് ഇത്തവണത്തെ പോളിങ് ശതമാനം. 2018ൽ ഇത് 74.71 ആയിരുന്നു. 88.13 ശതമാനം പേർ വോട്ടുരേഖപ്പെടുത്തിയ കുശാൽഘട്ടിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. ഡിസംബർ 3നാണ് വോട്ടെണ്ണൽ നടക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033