പന്തളം : മുടിയൂർക്കോണത്ത് ആരംഭിച്ച ജില്ലയിലെ ആദ്യത്തെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിർമ്മാണം അനന്തമായി നീളുന്നു. കൊവിഡും വെള്ളപ്പൊക്കവും സാധനസാമഗ്രികളുടെ വില വർദ്ധനയും പലതവണ തടസമായപ്പോൾ 44 കുടുംബങ്ങൾക്ക് അന്തിയുറങ്ങാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. 2020 ഓഗസ്റ്റിൽ ആരംഭിച്ച പണികൾ എന്ന് പൂർത്തീകരിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് പോലും ഉറപ്പ് പറയാനാകുന്നില്ല. പൂർണമായും ഇരുമ്പ് ഗർഡറിൽ തീർത്ത രണ്ട് ടവറുകളിലായുള്ള ഫ്ളാറ്റുകൾക്കായിരുന്നു പദ്ധതി. എന്നാൽ നാല് വർഷം കഴിഞ്ഞിട്ടും പണിക്ക് കാര്യമായ പുരോഗതിയില്ല. പന്തളം നഗരസഭയുടെ ലൈഫ് പദ്ധതി ഗുണഭോക്തൃലിസ്റ്റിൽ ഉൾപ്പെട്ട 30 പേരും പട്ടികജാതിവകുപ്പ് ലഭ്യമാക്കിയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റിൽ നിന്ന് അർഹരെന്നുകണ്ടെത്തുന്നവരുമടക്കം 44 കുടുംബങ്ങൾക്കായിരുന്നു ഇവിടെ പുനരധിവാസം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1