Monday, April 21, 2025 5:25 pm

മോണോ ആക്ടിൽ പ്രമേയമായി സമകാലിക വിഷയങ്ങൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കലോത്സവ വേദികളിലെ പ്രധാന ഇനം ഏതെന്ന് ചോദിച്ചാൽ അതിലൊന്ന് മോണോ ആക്ട് ആകും. അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഹൈസ്കൂള്‍, ഹയർ സെക്കൻഡറി തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും തകർത്തഭിനയിക്കാറുണ്ട്. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഇന്ന് തുടക്കമായപ്പോൾ വേദി നമ്പർ ആറിൽ അരങ്ങേറിയത് പെൺകുട്ടികളുടെ മോണോ ആക്ടാണ്. വേദിയുണർന്നത് തന്നെ പെൺകുട്ടികളുടെ ‘ഒച്ച’ കേട്ടാണ് എന്ന് വേണം പറയാൻ.

എല്ലാ കാലത്തും സാമകാലിക വിഷയങ്ങൾ അരങ്ങുവാഴുന്ന ഒന്ന് തന്നെയാണ് മോണോ ആക്ട്. ഇക്കുറിയും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും, കുട്ടികളിലെ ലഹരി ഉപയോഗം വളർത്തുന്ന ആശങ്കയും, സമൂഹത്തിൽ മാറ്റമില്ലാതെ തുടരുന്ന ജാതീയതയും, കൊലപാതക രാഷ്ട്രീയവും എല്ലാം മോണോ ആക്ടിന് വിഷയമായി മാറി. ആദ്യ മത്സരാർത്ഥി തന്നെ വേദിയിലെത്തിയത് ബിൽക്കിസ് ബാനുവിന്‍റെ കഥ പറഞ്ഞുകൊണ്ടാണ്. വളരെ ശക്തവും വികാര തീവ്രവുമായിട്ടായിരുന്നു അവതരണം. അതോ‌ടെ, ആറാം വേദി അക്ഷരാർത്ഥത്തിൽ ഉണരുക തന്നെയായിരുന്നു.

കേരളമാകെ ലഹരിവിമുക്ത ബോധവൽക്കരണം നടക്കുന്ന ഈ കാലത്ത് കലോത്സവ വേദികളും അതിനൊപ്പമുണ്ടെന്ന് തെളിയിക്കുന്ന പ്രകടനവുമായാണ് മറ്റ് ചില മത്സരാർത്ഥികൾ സ്റ്റേജിലെത്തിയത്. ഒരിക്കൽ പെട്ടുപോയാൽ ഇറങ്ങി വരാൻ പാടുള്ള കൊടും കുരുക്കാണ് മയക്കുമരുന്നെന്നാണ് വിദ്യാർത്ഥിനികൾ ഓർമ്മിപ്പിച്ചത്.

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം അവരെ എങ്ങനെ ഇല്ലാതെയാക്കുന്നു എന്നാണ് നാലാമതായി വേദിയിലെത്തിയ മത്സരാർത്ഥി അവതരിപ്പിച്ചത്. മയക്കുമരുന്നിന്‍റെ ലഹരിയിൽ അധ്യാപികയേയും അമ്മയേയും ഉപദ്രവിക്കുന്ന യുവത്വമായി അവൾ വേദിയിൽ നിറഞ്ഞാടി. എല്ലാക്കാലവും സ്ത്രീകളുടെ ആർത്തവം സമൂഹത്തിന് ഒരു ‘തലവേദന’ ആയിരുന്നു. സ്ത്രീകളെ അംഗീകരിക്കാത്ത സമൂഹമെങ്ങനെയാണ് അവളുടെ ആർത്തവത്തെ അംഗീകരിക്കുന്നത്. ഏതായാലും പെൺകുട്ടികളുടെ മോണോ ആക്ടിൽ അതിനെതിരെയും വലിയ രീതിയിൽ ശബ്ദം ഉയർത്തപ്പെട്ടു. പല പഞ്ച് ഡയലോഗുകളും നിറ‍ഞ്ഞ കയ്യടികളോട് തന്നെയാണ് കാണികൾ സ്വീകരിച്ചതും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....

കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദം ; മാർപാപ്പയെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

0
ന്യൂഡൽഹി: കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് പ്രതിപക്ഷനേതാവ്...