Sunday, April 20, 2025 10:36 pm

കൊറോണ : സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍ , സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കൊറോണ രോഗബാധയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 1471 പേർ നിരീക്ഷണത്തിലുണ്ടെന്ന് മന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മറ്റാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.

നിരീക്ഷണത്തിലുള്ളവരിൽ 1421 പേരും വീടുകളിലാണ്. 50 പേർ വിവിധ ജില്ലകളിൽ ആശുപത്രികളിലുണ്ട്. ഇതിനകം 39 പേരുടെ രക്തസാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇതിൽ 15 പേരുടെ സാമ്പിൾ വെള്ളിയാഴ്ചയാണ് അയച്ചത്. നേരത്തേ അയച്ച 24 സാമ്പിളിൽ 18 എണ്ണത്തിന്റെ റിപ്പോർട്ട് കിട്ടി. അതിൽ പതിനേഴും നെഗറ്റീവാണ്. ആശുപത്രിയിൽ കഴിയുന്നവരുടെ രക്തസാമ്പിൾ രണ്ടു തവണ പരിശോധനയ്ക്ക് അയക്കും. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ സാമ്പിൾ ഒരിക്കൽക്കൂടി അയച്ചു.

മറ്റുള്ള റിപ്പോർട്ട് അടുത്ത ദിവസങ്ങളിലായി കിട്ടും. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ എന്നിവർ തൃശൂരിൽ തങ്ങിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൊറോണ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഡോക്ടർമാർക്കും ജീവനക്കാർക്കും കൊറോണ ചികിത്സയിൽ പരിശീലനം നൽകും. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തുന്നവരുടെ വിവരം കൺട്രോൾ റൂമിൽ ഉടൻ അറിയിക്കണമെന്നും വെള്ളിയാഴ്ച രാവിലത്തെ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാനിൽനിന്ന്‌ മടങ്ങിയെത്തിയവരെ പാർപ്പിക്കാൻ ഹരിയാനയിലെ മാനേസറിൽ പ്രത്യേക കേന്ദ്രം സജ്ജീകരിച്ചു. കരസേനയുടെ നേതൃത്വത്തിലാണ്‌ പാർപ്പിടകേന്ദ്രം. എയർഇന്ത്യയുടെ പ്രത്യേകവിമാനത്തിൽ 366 പേർ ശനിയാഴ്‌ച വുഹാനിൽനിന്ന്‌ ഡൽഹിയിൽ എത്തും. ഇവരിൽ 40 പേർ മലയാളികളാണ്‌.

ഡൽഹി വിമാനത്താവളത്തിൽ പരിശോധിച്ചശേഷം മനേസറിലേക്ക്‌ വിടും. രോഗബാധ സംശയിക്കുന്നവർ രോഗികളുമായി അടുത്ത്‌ ഇടപഴകിയവർ അല്ലാത്തവർ എന്നിങ്ങനെ മൂന്നായി തിരിച്ചാവും പരിശോധന. 14 ദിവസം ഇവരെ സൂക്ഷ്‌മമായി നിരീക്ഷിക്കും. അതേസമയം രോഗലക്ഷണമുള്ളവരെ ചൈന ഇന്ത്യയിലേക്ക്‌ അയക്കില്ലെന്ന്‌ റിപ്പോർട്ടുണ്ട്‌. ചൈനയിൽ തന്നെ ചികിത്സ നൽകാനാണ്‌ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു

0
മല്ലപ്പള്ളി: പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു. ഞായറാഴ്ച നിയന്ത്രണം...

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...

പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു

0
കൊച്ചി : പെരുമ്പാവൂർ ഓടക്കാലിയിൽ പ്രവർത്തനം നിലച്ച പാറമടയിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തു....