ന്യൂഡൽഹി : ലോകത്തിനാവശ്യമായ കോവിഡ് വാക്സിന്റെ വലിയൊരു ഭാഗം ഇന്ത്യയിലായിരിക്കും നിർമിക്കുകയെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ സി.ഇ.ഒ. മാർക്ക് സൂസ്മാൻ പറഞ്ഞു. ശക്തമായ സ്വകാര്യ മേഖലയുടെ പങ്കാളിത്തമായിരിക്കും അതിന് സഹായിക്കുക. കോവിഡ് മഹാമാരിക്കെതിരേ ഇന്ത്യ ഇപ്പോൾ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സുസ്മാൻ അഭിപ്രായപ്പെട്ടു.
സാധ്യമായ എല്ലാ രീതികളുപയോഗിച്ചും ഇന്ത്യ കോവിഡിനെ തുരത്താൻ പ്രവർത്തിക്കുന്നുണ്ട്. അടുത്തവർഷം പ്രതിരോധ മരുന്നുകൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് നമ്മളോരോരുത്തരും. വലിയൊരു ശതമാനം മരുന്നുകളുടെയും നിർമാണം ഇന്ത്യയിലെ ശക്തരായ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിലൂടെയായിരിക്കും നിർമിക്കുന്നത്. രോഗത്തിന്റെ അടുത്തഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാനമേഖല അതായിരിക്കുമെന്നും മാർക്ക് സൂസ്മാൻ പറഞ്ഞു.