Wednesday, May 14, 2025 5:48 pm

മാധ്യമവേട്ടയിൽ സിപിഎമ്മിനെ പരസ്യമായി തള്ളിപറയാനാവാതെ വലഞ്ഞ് സിപിഐ ; ദിവാകരന്റെ പരാമർശം പ്രതികരണത്തിന്റെ തുടക്കുമോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപിഎമ്മിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു സിപിഐ നേതാവും മുൻ എംഎൽഎയും ആയിരുന്ന സി ദിവാകരൻ. ഉമ്മൻചാണ്ടി ഭരണകാലത്തെ സെക്രട്ടറിയേറ്റ് വളഞ്ഞുള്ള സോളാർ സമരം ഇടതുമുന്നണി അവസാനിപ്പിച്ചത് യുഡിഎഫ് സർക്കാരുമായി ഇടതുമുന്നണി നേതൃത്വം ഉണ്ടാക്കിയ ധാരണയുടെ പുറത്തായിരുന്നുവെന്ന സി ദിവാകരന്റെ വെളിപ്പെടുത്തൽ അടുത്തിടെ പുറത്ത് വരികയും ജനശ്രദ്ധ നേടുകയും ചെയ്തിരുന്നു. എന്നാൽ വിവാദങ്ങൾക്ക് പിന്നിൽ തന്റെ ആത്മകഥ വിറ്റു പോകുവാനുള്ള ദിവാകരന്റെ തന്ത്രമായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞപ്പോൾ ആരോപണങ്ങൾ പൊതുജനങ്ങൾ അപ്പാടെ തള്ളി കളഞ്ഞു. എന്നാൽ ദിവാകരൻ അവിടംകൊണ്ട് അവസാനിപ്പിക്കാൻ തയ്യാറാല്ലായിരുന്നു. രാഷ്ട്രീയ കേരളത്തിൽ ചൂട് പിടിച്ചിരിക്കുന്ന മാധ്യമങ്ങൾക്ക് എതിരെ പി വി അൻവർ നടത്തുന്ന വേട്ടയെ കുറിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായം പ്രകടിപ്പിച്ചത്.

കൊലവിളി നടത്തുന്ന പിവി അൻവറിനെ ക്രിമിനലായി പ്രഖ്യാപിക്കാൻ എന്താണ് തടസ്സം എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. മാധ്യമങ്ങളെ പൊട്ടിക്കാൻ ആരാണ് അൻവർ എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കുറിക്ക് കൊള്ളുന്ന ചോദ്യത്തിന് പിന്നാലെയാണ് സി ദിവാകരന്റെ ചോദ്യത്തിനും പ്രസക്തിയേറുന്നത്. ജനാധിപത്യത്തിൻ്റെ നാലാം തൂണ് അടിച്ചു തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമപ്രവർത്തകർ അവരുടെ തൊഴിൽ ചെയ്യുമ്പോൾ അവരെ വധിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തുന്നവരെ ക്രിമിനലായി പ്രഖ്യാപിക്കുന്നതിൽ തെറ്റൊന്നുമില്ല. മാധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിനായി മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാൽ മുന്നണിക്കെതിരെ തുറന്നടിച്ചതിനെ തുടർന്ന് സി ദിവാകരന് പാർട്ടിയിൽ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തിൽ മറ്റ് സിപിഐ നേതാക്കളുടെ മൗനവും മറുപടി തരാതെയുള്ള മുഖ്യമന്ത്രിയുടെ ഒളിച്ചോട്ടവും ശ്രദ്ധേയമാണ്. നിരന്തരം ആരോപണങ്ങൾ ഉയർന്നു വരുമ്പോൾ പ്രതിരോധിക്കുന്നതിന് പകരം കൈയും കെട്ടി കേട്ടിരിക്കേണ്ട അവസ്ഥയാണ് ഇടതുപക്ഷ സർക്കാരും മറ്റ് ഘടകകക്ഷികളും ചെയ്യുന്നത്. ഈ ഘട്ടത്തിൽ ദിവാകരന്റെ തുറന്നുപറച്ചിലുകൾ തികച്ചും വ്യക്തിപരമായി ഉള്ളതാണ് എന്ന് പറഞ്ഞുകൊണ്ട് സിപിഐയുടെ കടന്നു വരവ് ഏത് നിമിഷവും പ്രതീക്ഷിക്കേണ്ടതാണ്. അല്ലാതെ പക്ഷം ഇടതു മുന്നണിയുടെ ഉത്തരം മുട്ടി എന്ന് സാരം. മാധ്യമസ്വാതന്ത്ര്യം അത്രമേൽ ചൂഷണം ചെയ്യപ്പെട്ട ഒരു കാലഘട്ടത്തിൽ സിപിഐയുടെ മൗനം ശ്രദ്ധേയമാണ്. ഇടതുപക്ഷത്തിന്റെ മുൻ നിര അലങ്കരിക്കുന്ന സിപിഎമ്മിന്റെ ശക്തി ശയിച്ചു എന്നാണ് ഈ ഘട്ടത്തിൽ മനസ്സിലാക്കേണ്ടത്.

ഇടതുമുന്നണിയിൽ ജനങ്ങളോടൊപ്പം നിൽക്കുന്ന ഒരു പാർട്ടി എന്ന സിപിഐയുടെ സത്പേരിനു ഇത് ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല. വിഷയത്തിൽ സിപിഐ പരസ്യമായ ഒരു പ്രതികരണം നടത്തേണ്ട സമയം അതിക്രമിച്ചു. ദേശീയതലത്തിൽ മാധ്യമസ്വാതന്ത്ര്യത്തിനും ജനങ്ങളെ സംബന്ധിക്കുന്ന പ്രശ്നങ്ങൾക്കും വേണ്ടി ഘോരം ഘോരം സംസാരിക്കുന്ന ഒരു പാർട്ടിയാണ് കേരളത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതിന് ഭയപ്പെടുന്നത്. ഈ ഘട്ടത്തിൽ സിപിഐയുടെ നിലപാട് പാർട്ടിയുടെ നിലനിൽപ്പിന് തന്നെ അത്യാവശ്യമാണ്. ഒരുപക്ഷേ സി ദിവാകരനെ വിമർശിക്കുവാൻ ആണെങ്കിൽ കൂടിയും സിപിഐ മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നത് ജനങ്ങൾക്ക് ഇടയിലുള്ള സ്വീകാര്യത മാത്രമല്ല പാർട്ടിയുടെ നിലനിൽപിന് തന്നെ അടിത്തറ പാകിയേക്കാം. കാരണം സിപിഐയുടെ പ്രവർത്തകരും അണികളും അത് ആഗ്രഹിക്കുന്നുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളും ; കോന്നി എം.എല്‍.എ ജനീഷ് കുമാര്‍

0
കോന്നി : തലപോയാലും ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന് കോന്നി എം.എല്‍.എ അഡ്വ. കെ.യു...

ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടയിലുണ്ടായ തര്‍ക്കത്തിൽ ബിയർ...

താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു

0
താമരശ്ശേരി: താമരശ്ശേരിയില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു....

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: നെഹ്റു യുവ കേന്ദ്ര (എൻവൈകെ)യുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ...