തിരുവനന്തപുരം : 1991ൽ പാലക്കാട് മുനിസിപ്പൽ ചെയർമാൻ സ്ഥാനാർത്ഥിയായി മത്സരിച്ച എം എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ ആവശ്യപ്പെട്ടയച്ച കത്തിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. പുറത്തറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ എൽഡിഎഫിന്റെ വിജയത്തിന് കാരണമായിട്ടുണ്ടാകുമെന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ട വേറെ കുറെ കാര്യങ്ങളുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. ഐക്യകേരള രൂപീകരണത്തിന് ശേഷം ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ചർച്ച ചെയ്യാൻ ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിൽ ഒരുപാട് വിഷയങ്ങളുണ്ടെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. തോമസ് കെ തോമസിനെതിരെ ഉയർന്ന കോഴ ആരോപണത്തിന് പ്രസക്തിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കോഴ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന മുന്നണിയല്ല എൽഡിഎഫ് എന്നും പാർട്ടി പരിശോധിക്കേണ്ടുന്ന ഒരു കാര്യമായി 100 കോടി ഓഫർ വന്നിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1