പത്തനംതിട്ട : മതമൈത്രിയുടെ പ്രതീകമായ സന്നിധാനത്തെ വാവരു നടയിൽ ഭക്തജനത്തിരക്ക്. അയ്യപ്പനും വാവരുമായുള്ള ഉറ്റബന്ധത്തിൻ്റെ പ്രതീകമായ വാവരുനടയിലാണ് ഭക്തജനതിരക്ക് അനുഭവപ്പെടുന്നത്. താഴെ തിരുമുറ്റത്തെത്തുന്ന മിക്ക തീർഥാടകരും വാവരുനടയിലെത്തി പ്രസാദം വാങ്ങിയാണ് മടങ്ങുന്നത്. 40 വർഷമായി പരികർമ്മിയായിരുന്ന വായ്പൂരിലെ നൗഷറുദ്ദീൻ മുസലിയാറാണ് വാവര് നടയിലെ ഇത്തവണത്തെ മുഖ്യകർമ്മി. ഇതാദ്യമായാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ പത്തൊമ്പതാം തലമുറക്കാരനായ നൗഷറുദ്ദീൻ മുഖ്യകർമിയാകുന്നത്. കൽക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് ഇവിടത്തെ പ്രസാദം. അനുകരണീയമായ ലോക മാതൃകയാണിതെന്നും മാനവികതയെന്ന ലോക ദർശനം ഇവിടെയെത്തുന്ന ഭക്തർ ഉൾകൊള്ളുന്നതിൽ സന്തോഷമുണ്ടെന്നും നൗഷറുദ്ദീൻ മുസലിയാർ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1