ബെംഗളൂരു : സിഎം ഇബ്രാഹിമിനെ ജെഡിഎസ് പുറത്താക്കി. ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും പാർട്ടി അംഗത്വത്തിൽ നിന്നുമാണ് സിഎം ഇബ്രാഹിമിനെ പുറത്താക്കിയത്. ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ സാന്നിധ്യത്തിൽ ചേർന്ന് അടിയന്തര യോഗത്തിലാണ് തീരുമാനം. എച്ച് ഡി കുമാരസ്വാമി കർണാടക ജെഡിഎസ് അധ്യക്ഷനാകും. പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് ആരോപിച്ചാണ് സിഎം ഇബ്രാഹിമിനെതിരെ നടപടി സ്വീകരിച്ചത്. ജെഡിഎസ് എന്‍ഡിഎയില്‍ ചേരില്ലെന്ന് സിഎം ഇബ്രാഹിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജെഡിഎസ്-എന്‍ഡിഎ സഖ്യം പ്രഖ്യാപിച്ച ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ തീരുമാനത്തെ തള്ളിയായിരുന്നു സിഎം ഇബ്രാഹിമിന്‍റെ പ്രസ്താവന.
ഇതിനുപിന്നാലെയാണ് പുറത്താക്കല്‍. മതേതരമായി നിലകൊള്ളുന്നതിനാല്‍ ജെഡിഎസിലെ തന്‍റെ വിഭാഗമാണ് ഒറിജിനലെന്നും താന്‍ സംസ്ഥാന അധ്യക്ഷനായതിനാല്‍ കര്‍ണാടകയിലെ ജെഡിഎസിന്‍റെ കാര്യത്തില്‍ തനിക്ക് തീരുമാനം എടുക്കാന്‍ കഴിയുമെന്നുമാണ് ഇബ്രാഹിം പറഞ്ഞത്. ബിജെപിയുമായുള്ള ബന്ധത്തിന് അനുമതി കൊടുക്കരുതെന്നും നിരവധി പേരാണ് ഇതിനോടകം പാര്‍ട്ടി വിട്ടതെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയോട് സിഎം ഇബ്രാഹിം പറഞ്ഞിരുന്നു. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയുടെ ഭാഗമായതോടെ കേരളത്തിലെ ജെഡിഎസിലും പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. കേരള ഘടകം സ്വതന്ത്രമായി നില്‍ക്കുമെന്നും ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് മാത്യു ടി തോമസ് അറിയിച്ചിരുന്നത്. കര്‍ണാടകയിലെ മുതിര്‍ന്ന നേതാവാണ് സിഎം ഇബ്രാഹിം. നേരത്തെ കോണ്‍ഗ്രസ് വിട്ടാണ് സിഎം ഇബ്രാഹിം ജെഡിഎസില്‍ തിരിച്ചെത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.