പത്തനംതിട്ട : പത്തനംതിട്ട നഗരത്തിന്റെ ഭാഗമായ കുമ്പഴയിലെ തോട് നിറയെ മാലിന്യം. മലയാലപ്പുഴയിൽനിന്ന് ഒഴുകിവരുന്ന വലിയതോട്ടിൽ പല ഭാഗത്തും മത്സ്യ-മാംസ അവശിഷ്ടങ്ങളും നിരന്തരമായി തള്ളുന്ന സ്ഥിതിയാണ്. സമീപത്തെ ഹോട്ടലുകളിലെ മാലിന്യവും തോട്ടിലേക്ക് തള്ളുന്നതും വ്യാപകമാണ്. കുമ്പഴയിൽനിന്ന് മലയാലപ്പുഴ-വെട്ടൂർ റോഡുവരെയുള്ള തട്ടുകടകളിലെയും പെട്ടിക്കടകളിലെയും മാലിന്യം തോട്ടിലേക്കാണ് വലിച്ചെറിയുന്നത്. കുമ്പഴ മത്സ്യച്ചന്തയിൽ വ്യാപാരത്തിന് എത്തുന്നവരിൽ ചിലർ ഉപയോഗശൂന്യമായ മത്സ്യം തോടിന്റെ തീരത്തു തള്ളുന്നതായും പരാതിയുണ്ട്. പ്രദേശത്ത് പലയിടങ്ങളിലും മത്സ്യം മുറിച്ച് ഒരുക്കി നൽകുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും തോട്ടിലേക്കാണ് തള്ളുന്നത്. തെർമോകോൾ പെട്ടികളും ചീഞ്ഞുതുടങ്ങിയ പച്ചക്കറി മാലിന്യവും തള്ളുന്നതും ഇതേ തോട്ടിലേക്കാണ്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.