Tuesday, April 22, 2025 2:25 pm

ചികിത്സ മാത്രമല്ല ഈ നാല്‍വര്‍ സംഘത്തിന് പാട്ടും വഴങ്ങും ; പതിവ് തെറ്റിക്കാതെ ഭക്തിഗാനാര്‍ച്ചനയുമായി ഡോക്ടര്‍മാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സന്നിധാനത്തെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചികിത്സ നല്‍കുക മാത്രമല്ല ഭക്തി ഗാനാര്‍ച്ചനയിലൂടെ ഭക്തരുടെ മനം കുളിര്‍പ്പിക്കുക കൂടിയാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനത്തിനായി എത്തിയ ഡോക്ടര്‍മാരായ നാല് പേര്‍. സേവനത്തിനൊപ്പം ഭക്തി ഗാനാര്‍ച്ചനയുമൊരുക്കുക നിയോഗമെന്നുറപ്പിച്ചായിരുന്നു ഇവര്‍ ബുധനാഴ്ച്ച രാവിലെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഗാനങ്ങള്‍ ആലപിച്ചത്. ഇ എന്‍ ടി വിഭാഗത്തിലെ ഡോ. മണികണ്ഠന്‍, പീഡിയാട്രീഷന്‍ ഡോ.രഞ്ജിത്ത്, സര്‍ജറി വിഭാഗത്തിലെ ഡോ. അരുണ്‍, ഓര്‍ത്തോ വിഭാഗത്തിലെ ഡോ.അനൂപ് എന്നീ നാലംഗ സംഘമാണ് ഭക്തിഗാനാര്‍ച്ചനക്ക് നേതൃത്വം നല്‍കിയത്.

അയ്യപ്പ സന്നിധാനത്ത് ഗാനാര്‍ച്ചന നടത്തുന്ന ഡോ. മണികണ്ഠന്റെ പതിവിന് ഒന്നരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മറ്റ് മൂവരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സന്നിധാനത്തെത്തി ഡോ. മണികണ്ഠനൊപ്പം ചേര്‍ന്ന് ഗാനങ്ങളാലപിച്ച് ഭക്തിഗാനാര്‍ച്ചനയിലൂടെ സായൂജ്യമണയുന്നു. സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് സേവനം ചോദിച്ച് വാങ്ങിയായിരുന്നു ഇത്തവണയും ഈ ഡോക്ടര്‍മാര്‍ മലകയറി സേവനത്തിനെത്തിയത്.

കര്‍മ്മനിരതരാകുന്നതിനൊപ്പം ഭക്തിയില്‍ ലയിച്ച മനസുമായെത്തി ആലപിച്ച ഗാനങ്ങള്‍ക്ക് ഒഴുക്കേകി ഡോ.അരുണ്‍ ഓടക്കുഴലിലും സംഗീത ഗാനാര്‍ച്ചനയൊരുക്കി. നിറഞ്ഞ മനസ്സോടെയും അതിലേറെ സന്തോഷത്തോടെയുമാണ് സന്നിധാനത്തെത്തി ഭക്തര്‍ക്കായി സേവനം അനുഷ്ഠിക്കുന്നതെന്ന് ഈ ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ. മണികണ്ഠന്‍ ഇടുക്കി സ്വദേശിയും ഡോ. അരുണ്‍ ചങ്ങനാശ്ശേരി സ്വദേശിയും ഡോ.അനൂപ് കോഴിക്കോട് സ്വദേശിയും ഡോ.രഞ്ജിത്ത് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കടിഞ്ഞാണിടാനാകാത്ത ആഗ്രഹത്തിന്റെ പിന്‍ബലമാണ് ഈ നാലംഗ സംഘത്തെ ഭക്തിഗാനാര്‍ച്ചനക്കായി വേദിയിലെത്തി ക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗുരുവായൂർ അമ്പലത്തിൽ ഹൈക്കോടതി വിധി ലംഘിച്ച് രാജീവ് ചന്ദ്രശേഖറിന്റെ റീൽസ് ചിത്രീകരണം

0
തൃശ്ശൂര്‍: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ...

നെടുമങ്ങാട് ബസ് സ്റ്റേഷനിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

0
തിരുവനന്തപുരം: നെടുമങ്ങാട് ബസ് സ്റ്റേഷനിൽ യാർഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം...

പാർലമെന്റിന് മുകളിൽ ആരുമില്ല ; വീണ്ടും സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനപ്രകാരം...

വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; രണ്ടു പേര്‍ മരിച്ചു

0
ഭോജ്പൂര്‍ : വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്...