കോട്ടയം: ഓണാഘോഷങ്ങൾ ലക്ഷ്യമിട്ട് ജില്ലയിൽ ലഹരിക്കടത്ത് വർദ്ധിക്കുന്നു. പോലീസും എക്‌സൈസും പരിശോധന ശക്തമാക്കിയെന്ന് അവകാശപ്പെടുമ്പോഴും കഞ്ചാവ്, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, ബ്രൗൺഷുഗർ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും വ്യാപകമാണ്. അതേസമയം ലഹരിക്കടത്തിൽ പിടികൂടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. അന്യസംസ്ഥാന ബസുകൾ, ലോഡ്‌ജ് മുറികൾ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിക്കടത്ത് വ്യാപകമാകുന്നത്. ജോലിക്കും പഠനത്തിനുമായി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലെത്തി അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നുവെന്ന വ്യാജേനയാണ് കാരിയർമാർ ബസിൽ കയറുന്നത്. പരിശോധനകളെ തുടർന്ന് വാഹനങ്ങൾ മാറികയറിയാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. എൽ.എസ്.ഡി സ്റ്റാമ്പ്, എം.ഡി.എം.എ തുടങ്ങിയവ ബംഗളൂരുവിൽ നിന്നാണ് എത്തുന്നത്. കഞ്ചാവ് കൂടുതലായും എത്തുന്നത് തെലങ്കാന, ഒഡിഷ, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നും. അന്യസംസ്ഥാന തൊഴിലാളികൾ വഴിയും പച്ചക്കറി, മറ്റു ചരക്ക് വാഹനങ്ങൾ വഴിയും കഞ്ചാവ് എത്തുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.